Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2021 12:00 AM GMT Updated On
date_range 4 May 2021 12:00 AM GMTആദ്യമായി കോടഞ്ചേരിയിൽ ലീഡ് നേടി എൽ.ഡി.എഫ്
text_fieldsbookmark_border
തിരുവമ്പാടി: യു.ഡി.എഫ് വൻ ലീഡ് പ്രതീക്ഷിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഭവിച്ചത് വൻ അട്ടിമറി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ യു.ഡി.എഫ് മാത്രം ലീഡ് നേടിയിരുന്ന കോടഞ്ചേരിയിൽ ഇടതുപക്ഷം ഇക്കുറി നേടിയത് 709 വോട്ടിൻെറ ഭൂരിപക്ഷം. 2016ൽ യു.ഡി.എഫ് സ്ഥാനാർഥി വി.എം. ഉമ്മറിന് 1774 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു ഇവിടെ. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും നേടിയ വോട്ടുകളാണ് എൽ.ഡി.എഫിൻെറ വിജയമുറപ്പിച്ചത്. പുതുപ്പാടി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചുവരുന്ന പുതുപ്പാടിയിൽ 1123 വോട്ടിൻെറ ലീഡാണ് ലഭിച്ചത്. ഇവിടെ കഴിഞ്ഞതവണ 1904 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. 13 വോട്ടിൻെറ ലീഡ് മാത്രമുണ്ടായിരുന്ന കൂടരഞ്ഞി പഞ്ചായത്തിൽ 2200 വോട്ടായി ഭൂരിപക്ഷം എൽ.ഡി.എഫ് വർധിപ്പിച്ചു. ഇടത് സാരഥി ലിേൻറാ ജോസഫിൻെറ സ്വദേശമുൾപ്പെടുന്ന പഞ്ചായത്താണ് കൂടരഞ്ഞി. കഴിഞ്ഞതവണ 1074 വോട്ട് ലീഡുണ്ടായിരുന്ന തിരുവമ്പാടി പഞ്ചായത്തിലെ ഭൂരിപക്ഷം 1763 വോട്ടായി എൽ.ഡി.എഫ് വർധിപ്പിച്ചു. അതേസമയം, 2016ൽ ഇടതുപക്ഷം നേടിയ മുക്കം നഗരസഭയിലെ 3193 വോട്ടിൻെറ ഭൂരിപക്ഷം 1660 ആയി കുറക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കാരശ്ശേരിയിൽ 1480 വോട്ടിൽനിന്ന് 187 ആയും എൽ.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി സി.പി. ചെറിയമുഹമ്മദിൻെറ സ്വദേശമായ കൊടിയത്തൂരിൽ കഴിഞ്ഞതവണത്തെ 773 വോട്ടിൻെറ ലീഡ് എൽ.ഡി.എഫിന് നഷ്ടമായി. ഇവിടെ യു.ഡി.എഫ് 1222 വോട്ടിൻെറ ലീഡ് നേടിയെങ്കിലും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നു. 2016ൽ ജോർജ് എം.തോമസ് നേടിയ 3008 വോട്ടിൻെറ ഭൂരിപക്ഷം ലിേൻറാ ജോസഫിലൂടെ 4643 വോട്ടായി വർധിപ്പിച്ചത് ഇടത് വിജയത്തിൻെറ മാറ്റ് കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story