Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:04 AM GMTഎൻ.െഎ.എ കേസ്: ബംഗളൂരുവിലെ ഡോക്ടർക്കെതിരെ കുറ്റപത്രം
text_fieldsbookmark_border
ബംഗളൂരു: തീവ്രവാദ സംഘടനയായ െഎ.എസുമായി ബന്ധമാരോപിച്ച് ആഗസ്റ്റിൽ ബംഗളൂരുവിൽ അറസ്റ്റിലായ ഡോക്ടർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) കുറ്റപത്രം സമർപ്പിച്ചു. എം.എസ്. രാമയ്യ മെഡിക്കൽ കോളജിലെ ഒഫ്താൽമോളജിസ്റ്റും ബംഗളൂരു ബസവനഗുഡി സ്വദേശിയുമായ അബ്ദുൽ റഹ്മാനെതിരെ (28) യു.എ.പി.എക്ക് പുറമെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് എൻ.െഎ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2020 മാർച്ചിൽ ഡൽഹി പൊലീസ് സ്പെഷൽ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടുന്നത്. നിരോധിത തീവ്രവാദ സംഘടനയായ െഎ.എസ്.കെ.പിയുമായുള്ള ബന്ധത്തിൻെറ പേരിൽ കശ്മീരി ദമ്പതികളായ ജഹാൻ സെയ്ബ് സാമി വാനി, ഭാര്യ ഹിന ബഷീർ ബെയ്ഗ് എന്നിവരെ ഡൽഹി ജാമിഅ നഗറിലെ ഒാക്ല വിഹാറിൽനിന്ന് അറസ്റ്റിലായതിനെ തുടർന്നാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇൗ കേസ് രജിസ്റ്റർ ചെയ്തത്. ഇരുവർക്കുമെതിരെ സെപ്റ്റംബറിൽ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. െഎ.എസിൻെറ അബൂദബി മൊഡ്യൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്തുമായി കശ്മീരി ദമ്പതികൾ ബന്ധപ്പെട്ടതായാണ് കണ്ടെത്തൽ. മറ്റൊരു െഎ.എസ് മൊഡ്യൂൾ കേസിൽ അബ്ദുല്ല ബാസിത്ത് തിഹാർ ജയിലിലാണ്. പുണെ സ്വദേശികളായ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദീഖ് ഖാദിരി എന്നിവരും അറസ്റ്റിലായിരുന്നു. സിറിയയിൽ െഎ.എസ് പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോം ഒരുക്കാൻ ജഹാൻ സെയ്ബ് സാമി വാനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി എൻ.െഎ.എ കുറ്റപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story