Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 12:01 AM GMT Updated On
date_range 23 Nov 2020 12:01 AM GMTമിന്നും അങ്കക്കരയായി പന്നിയങ്കര
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷനിൽ 37ാം വാർഡായ പന്നിയങ്കരയിൽ മിന്നുന്ന അങ്കം. നഗരത്തിൽ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേമായ പോരാട്ടം ഇവിടെ തന്നെ. മുൻ മേയർ സി.പി.എം നേതാവ് ഒ. രാജഗോപാൽ, സിറ്റിങ് കൗൺസിലറും ബി.ജെ.പി കൗൺസിൽ പാർട്ടി നേതാവുമായ നമ്പിടി നാരായണൻ, യു.ഡി.എഫ് സിറ്റിങ് കൗൺസിലർ മുസ്ലിം ലീഗ് സ്വതന്ത്ര കെ. നിർമല എന്നിവർ പോരിനിറങ്ങുന്നതാണ് പന്നിയങ്കരയെ ശ്രദ്ധേയമാക്കുന്നത്. സി.പി.ഐയുടെ സ്ഥിരം സീറ്റായ ഇവിടെ മുൻ സി.പി.ഐ നേതാവുകൂടിയായ രാജഗോപാൽ ജയിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ജനറൽ വാർഡായപ്പോഴും നിർമലയിലൂടെ മാത്രമേ വാർഡ് നിലനിർത്താനാവൂവെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. സിറ്റിങ് സീറ്റായ മീഞ്ചന്ത വനിത സംവരണമായപ്പോൾ കൗൺസിൽ പാർട്ടി നേതാവ് നമ്പിടി നാരായണന് മത്സരിക്കാൻ ബി.ജെ.പി കണ്ടെത്തിയതും അയലത്തെ വാർഡുകൂടിയായ പന്നിയങ്കരയെതന്നെ. മൂന്നു മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് വാർഡിലെ വോട്ടുകണക്കുകൾ. 2015ൽ നിർമല 325 വോട്ടിൻെറ ഭൂരിപക്ഷത്തിന് തോൽപിച്ചത് സി.പി.ഐയുടെ കെ. ശിൽപയെയാണ്. നിർമലക്ക് 1558ഉം ശിൽപക്ക് 1233ഉം ബി.ജെ.പിയുടെ പ്രസന്ന കാവുങ്ങലിന് 1218 വോട്ടും കിട്ടി. 2010ൽ ലീഗിലെ അഡ്വ. എ.വി. അൻവർ 111 വോട്ടിന് സി.പി.ഐ നേതാവും സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷനുമായ പി.കെ. നാസറിനെ തോൽപിച്ചു. അന്ന് ബി.ജെ.പിയിലെ എൻ.വി. ദിനേശന് 826 വോട്ട് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story