Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:59 PM GMT Updated On
date_range 22 Nov 2020 11:59 PM GMTയു.എൽ സൈബർ പാർക്കിൽ ആറു കമ്പനികൂടി; കോവിഡ് കാലത്തും വളർച്ച
text_fieldsbookmark_border
കോഴിക്കോട്: യു.എൽ സൈബർ പാർക്കിൽ ആറു കമ്പനികൾകൂടി പ്രവർത്തനം തുടങ്ങുന്നു. ഒമ്പതു സ്റ്റാർട്ടപ്പുകളും വൈകാതെ ഇവിടേക്കെത്തും. ഹൈപ്പർ ബ്ലോക്സ് ഇന്ത്യ, ടെലി സ്റ്റേഷൻ, പാംട്രിസ് ടെക്നോളജീസ്, ഐഒകോഡ് ഇൻഫോടെക്, ടെക്ടാഡ്, എയ്ത് അനലിറ്റിക്ക എന്നിവയാണ് പുതുതായി വന്ന കമ്പനികൾ. 42 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 48 കമ്പനികളും 45 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖല പദവിയുള്ള യു.എൽ സൈബർ പാർക്കിൽ പ്രവർത്തിക്കാനുള്ള അംഗീകാരം പുതിയ കമ്പനികൾക്കു ലഭിച്ചു. ടെലികോം സർവിസസ്, ഇ-കോമേഴ്സ്, മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഫ്ലീറ്റ് മാനേജ്മൻെറ്, സോഫ്റ്റ്‌വെയർ ഡെവലപ്മൻെറ്, എജുക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്‌മൻെറ സെക്ടർ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എൻജിനീയറിങ്, എ.ഐ സൊലൂഷൻസ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. പൂർണമായും യു.എസ്, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കൾ. നിലവിൽ യു.എൽ സൈബർ പാർക്കിലുള്ള ഐ.ടി ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്‌ഷൻ എഫ്.ഐ ടെക്നോളജീസ് നടത്തിയ 46ഉം ഗ്രിഡ്സ്റ്റോൺ ടെക്നോളജീസ് നടത്തിയ 40ഉം നിയമനങ്ങൾ ഉൾപ്പെടെയാണിത്. ഇതിനുപുറമെ പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ 475 ഐ.ടി ജീവനക്കാരെക്കൂടി നിയമിക്കും. കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയുടെ ഐ.ടി പാർക്കാണ് ഇതേ കാലത്തു വളർച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story