Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 11:59 PM GMT Updated On
date_range 21 Nov 2020 11:59 PM GMT-തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു
text_fieldsbookmark_border
കോഴിക്കോട്: നാമനിർേദശ പത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പലയിടങ്ങളിലും വിമത സ്ഥാനാർഥികൾ പാർട്ടികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നതൊഴിച്ചാൽ എല്ലാ വാർഡുകളിലും സ്ഥാനാർഥികളായിക്കഴിഞ്ഞു. പ്രചാരണവും തുടങ്ങി. തിങ്കളാഴ്ച പത്രിക പിൻവലിക്കൽകൂടി പൂർത്തിയായാൽ ചിത്രം കൂടുതൽ വ്യക്തമാകും. കോർപറേഷനിൽ ചിലയിടങ്ങളിൽ വിമത ശല്യം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നേരിടേണ്ടി വന്നു. ഒരു വാർഡിൽ മൂന്ന് കോൺഗ്രസുകാരാണ് പത്രിക നൽകിയിട്ടുള്ളത്. വിമതരെ ചാക്കിട്ട് പ്രശ്നം പരിഹരിക്കാനായി പാർട്ടികൾ ഓട്ടത്തിലാണ്. തിങ്കളാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാലും നിലവിൽ പ്രാഥമിക ഘട്ടമായി വീടുകയറിയുള്ള പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡിൻെറ പശ്ചാത്തലത്തിൽ മുമ്പത്തെ പോലെ ആഘോഷമായി പ്രചാരണ പ്രവർത്തനങ്ങളും പിരിവുകളും നടത്താനാകുന്നില്ലെങ്കിലും വാർഡുകളിലെ വീടുകൾ ഒന്നൊഴിയാതെ സന്ദർശിക്കാനാണ് എല്ലാ സ്ഥാനാർഥികളുടെയും തീരുമാനം. ചുമരുകളിലെല്ലാം സ്ഥാനാർഥികളുടെ ചിത്രവും പേരും തെളിഞ്ഞുതുടങ്ങി. സമൂഹ മാധ്യമങ്ങൾ വഴി കൊണ്ടുപിടിച്ച പ്രചാരണം നേരത്തെ തുടങ്ങിയിരുന്നു. സ്ഥാനാർഥികളെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും ട്രോളുകളും വിഡിയോകളും എത്തി. സ്ഥാനാർഥികളുടെ ചിരിച്ചു നിൽക്കുന്ന കട്ടൗട്ടുകളും വോട്ടഭ്യർഥിച്ചുള്ള േപാസ്റ്ററുകളും തെരുവുകൾ തോറും ഉയർന്നു. കോവിഡിനെ അതിജീവിച്ച് ഇൗ തെരഞ്ഞെടുപ്പ് വിജയിക്കുമെന്ന പ്രത്യാശയോടെയാണ് എല്ലാ പാർട്ടികളും ഗോദയിൽ ഇറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story