Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിയാരവങ്ങളുടെ...

കളിയാരവങ്ങളുടെ നിറസ്മരണകൾക്ക് ഫൈനൽ വിസിൽ

text_fields
bookmark_border
യങ് ചലഞ്ചേഴ്സ് ഫുട്ബാൾ ക്ലബിൻെറ ആസ്ഥാന മന്ദിരം പൊളിക്കുന്നു കോഴിക്കോട്: കളിക്കളത്തിൻെറ കടലിരമ്പം ഒാർമപ്പെടുത്തുന്ന കോഴിക്കോട്ടെ മറ്റൊരു സ്മാരകംകൂടി ഇല്ലാകുന്നു. 84 കൊല്ലത്തോളമായി കോഴിക്കോടിൻെറ മുൻനിര ഫുട്ബാൾ ക്ലബായ യങ് ചലഞ്ചേഴ്സിൻെറ പാവമണി റോഡിലെ ആസ്ഥാന മന്ദിരമാണ് പൊളിച്ചുതുടങ്ങിയത്. കൊൽക്കത്തയിൽ മോഹൻബഗാനും മുഹമ്മദൻസിനും ഈസ്റ്റ് ബംഗാളിനുമൊക്കെ കളിക്കുന്ന പദവിയായിരുന്നു പണ്ട് മലബാറിൽ യങ് ചലഞ്ചേഴ്സിന് കളിക്കുന്നതിന് ലഭിച്ചിരുന്നത്. 1936ൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫുട്ബാൾ കൂട്ടായ്മയായ ചലഞ്ചേഴ്സിൻെറ മുകളിലെ രണ്ടു നിലകളിലേക്കുള്ള പടി ചവിട്ടുന്നത് മഹാഭാഗ്യമായി കളിക്കാരും കളിഭ്രാന്തരും കണ്ടിരുന്ന കാലമുണ്ടായിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ ഗോൾ കീപ്പർ സുധീർ, സേതുമാധവൻ, പ്രേംനാഥ് ഫിലിപ്, നടരാജൻ, ജിജു ജേക്കബ്, എം.പി. ഹൈദ്രോസ്, ഹാരിസ് റഹ്മാൻ തുടങ്ങി ചലഞ്ചേഴ്സിൻെറ നീലക്കുപ്പായമിട്ടവരുടെ വൻ നിര തന്നെയുണ്ട്. ഇന്ത്യയിലെ ആദ്യ വനിത പൊലീസ് സ്റ്റേഷനടുത്ത് മാനാഞ്ചിറക്കും കോർപറേഷൻ സ്റ്റേഡിയത്തിനുമിടക്ക് അപൂർവ ചിത്രങ്ങളും രേഖകളും ട്രേഫികളുമൊക്കെ അകത്ത്നിറച്ച രണ്ടുനില പീടികമുറിയുടെ നിൽപ് കോഴിക്കോട്ടെ ഫുട്ബാൾ പെരുമയുടെ നിറസ്മരണയായിരുന്നു. യങ് ചലഞ്ചേഴ്സിനും ഉപക്ലബായ യങ് ജംസിനും കെട്ടിടത്തിൽ രണ്ട് ഓഫിസ് വരെ പ്രവർത്തിച്ചിരുന്നു. ചാന്ദ്നി എഫ്.സി കാലിക്കറ്റിനായും ചലഞ്ചേഴ്സ് താരങ്ങൾ ജഴ്സിയണിഞ്ഞിരുന്നു. മുതലക്കുളം മൈതാനത്തിനു പിറകിൽനിന്ന് പാവമണി റോഡിലേക്ക് റോഡിന് സ്ഥലം വിട്ടുകൊടുത്ത് ഭൂമി വികസിപ്പിക്കാനുള്ള ധാരണയുടെ ഭാഗമായാണ് ഉടമകൾ കെട്ടിടം പൊളിക്കുന്നത്. റോഡ് വികസനത്തിനായാണ് പഴയ കെട്ടിടം ജന്മിക്ക് ഒഴിഞ്ഞുകൊടുത്തതെന്നും മാത്തോട്ടത്ത് ഓഫിസ് പ്രവർത്തിക്കുന്നുണ്ടെന്നും ക്ലബ് സെക്രട്ടറി രാജീവ് മേനോൻ അറിയിച്ചു. എന്നാൽ, പൈതൃകമുണർത്തുന്ന കെട്ടിടം സംരക്ഷിക്കേണ്ടിയിരുന്നുവെന്നാണ് ക്ലബിൻെറ പഴയ താരങ്ങളായ മുൻ തമിഴ്നാട് ക്യാപ്റ്റൻ ഊട്ടി അഷ്റഫ്, എം.പി. ഹൈദ്രോസ് തുടങ്ങി നഗരത്തിലെ കളിക്കമ്പക്കാരുടെ പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story