Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:58 PM GMT Updated On
date_range 12 Sep 2020 11:58 PM GMTക്വാറൻറീനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയില്‍
text_fieldsbookmark_border
പയ്യന്നൂര്‍: വിദേശത്തുനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടംകുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ രവീന്ദ്രൻെറയും ശകുന്തളയുടെയും മകന്‍ ടി.വി.ശരത്തിനെയാണ് (30) വീടിനകത്തെ ബാത്ത്റൂമില്‍ മരിച്ച നലയില്‍ കണ്ടെത്തിയത്. കുവൈത്തില്‍ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരത് കഴിഞ്ഞ 28നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നീലേശ്വരം സ്വദേശിയുടെ താമസമില്ലാതെ കിടന്നിരുന്ന പുഴക്കരയിലെ വീടാണ് ക്വാറൻറീൻ വാസത്തിനായി ഏർപ്പാടാക്കിയിരുന്നത്. ക്വാറൻറീൻ വാസം തീരുന്ന ശനിയാഴ്ച രാവിലെ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അടച്ചുകുറ്റിയിട്ടിരുന്ന വീടിനകത്തെ ബാത്ത്റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് മരണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്രിക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മർദംമൂലം ആത്മഹത്യ ചെയ്യുകയാണെന്നാണ് ശരത് എഴുതിയ കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍: ഷാരോണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story