Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTനിയന്ത്രണം പേരിന്; അപകടാവസ്ഥയിലായ പാലത്തിലൂടെ വാഹനങ്ങൾ യഥേഷ്ടം
text_fieldsbookmark_border
കൊടിയത്തൂർ: അപകടാവസ്ഥയിലായ കോട്ടമുഴി പാലത്തിലൂടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി, ദിനേന സഞ്ചിരിക്കുന്നത് വലുതും ചെറുതുമായ വാഹനങ്ങൾ. ഭാരം കയറ്റിയ വാഹനങ്ങൾ വരെ യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്. പാലത്തിൻെറ അപകടാവസ്ഥ അറിയുന്ന കാഴ്ചക്കാർക്കും സമീപവാസികൾക്കും നെഞ്ചിടിപ്പേറുന്നു. ഇരുചക്ര വാഹനങ്ങൾ മാത്രമേ സഞ്ചരിക്കാവൂവെന്ന് രണ്ടു മാസം സ്ഥലം സന്ദർശിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതാണ്. പാലത്തിൻെറ വശങ്ങൾ ഇടിയുന്നതുകണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകൾ റോഡ് അടച്ചെങ്കിലും പിന്നീട് ഇരുചക്ര വാഹനങ്ങൾക്ക് അനുവാദം നൽകിയെങ്കിലും മറ്റു വാഹനങ്ങൾക്ക് അനുവാദം നൽകിയിരുന്നില്ല. പാലം അപകടാവസ്ഥയിലായിട്ട് രണ്ടു വർഷത്തിലധികമായിട്ടും വശങ്ങൾ ഇടിയുന്നത് തുടരുകയാണ്. അപകടാവസ്ഥ മറികടക്കാൻ 12 ലക്ഷം രൂപ ചെലവിൽ താൽക്കാലിക പരിഹാരം ഉടനെയുണ്ടാകുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകിയിട്ടുണ്ട്. കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും നൂറുകണക്കിനു വാഹനങ്ങളും കാൽനടക്കാരും ദിനേന കടന്നുപോകുന്നതുമായ പാലമാണിത്. കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്താവുക കൂടി ചെയ്ത പാലത്തിൻെറ ഗുരുതരാവസ്ഥ എല്ലാവർക്കും ബോധ്യപ്പെട്ടതുമാണ്. പക്ഷേ, പരിഹാരം കേവലം ഗതാഗത നിയന്ത്രണത്തിലൊതുങ്ങുകയാണ്. അപകടാവസ്ഥക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story