Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2020 11:58 PM GMT Updated On
date_range 4 Sep 2020 11:58 PM GMTകോവിഡ് പ്രതിരോധം: കോഴിക്കോട് വഴികാട്ടുന്നു; കേരളം ഏറ്റെടുക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തിൽ കോഴിക്കോട് ജില്ല ഭരണകൂടത്തിൻെറ ശ്രദ്ധേയമായ നീക്കങ്ങൾ സംസ്ഥാനത്തിന് മുഴുവൻ മാതൃകയാവുന്നു. ജില്ല തലത്തിൽ തുടങ്ങിയ കോവിഡ് 19 ജാഗ്രത വെബ്സൈറ്റ് സംസ്ഥാനത്തിൻെറ ഔദ്യോഗിക 'കോവിഡ് വിവരകേന്ദ്രം' ആയി മാറിയിരുന്നു. സ്ഥാപനങ്ങളിലെ സന്ദർശകരെ ക്യു.ആർ കോഡ് സ്കാനിങ്ങിലൂടെ കണ്ടെത്തുന്ന കോഴിക്കോടൻ വിദ്യ സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരുമാസത്തിലേറെയായി ജില്ലയിൽ ഈ രീതിയിൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നുണ്ട്. കണ്ണൂരടക്കം ചില ജില്ലകളിൽ അടുത്തിടെ നടപ്പാക്കിയിട്ടുമുണ്ട്. www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ വിസിറ്റർ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വ്യാപാര, വിദ്യാഭ്യാസ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ക്യു.ആർ കോഡ് പ്രിൻെറടുത്ത് അതത് സ്ഥാപനത്തിനുമുന്നിൽ പതിക്കണം. ഇവിടെ എത്തുന്നവർ കോഡ് സ്കാൻ ചെയ്യണം. ആദ്യതവണ പേരും ഫോൺ നമ്പറും സ്വന്തം തദ്ദേശ സ്ഥാപനത്തിൻെറ പേരും നൽകണം. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ സന്ദർശകരുടെ വിവരങ്ങൾ കോവിഡ് ജാഗ്രത വെബ്സൈറ്റിൽനിന്ന് എളുപ്പം കണ്ടുപിടിക്കാം. നാലു ലക്ഷത്തിലേറെ പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 14,000 ത്തോളം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. കടകളിലും മറ്റു സ്ഥാപനങ്ങളിലും സന്ദർശകരുടെ ഫോൺ നമ്പറും പേരും കുറിച്ചുവെക്കുന്ന രീതി പൂർണമായും വിജയിക്കാതിരുന്നതോടെയാണ് സാങ്കേതികവിദ്യയുടെ സഹായം തേടിയത്. തെരുവിൽ കഴിഞ്ഞ 700 ഓളം പേരെ ലോക്ഡൗണിൻെറ തുടക്കത്തിൽ ജില്ലയിൽ സുരക്ഷിതമായി പുനരധിവസിപ്പിച്ചിരുന്നു. തുടർന്ന് മറ്റു ജില്ലകളിലും ഈ സംവിധാനം നടപ്പാക്കി. മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണമെന്ന് ആദ്യം നിർബന്ധമാക്കിയതും കോഴിക്കോട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story