Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTതമിഴ്നാട്ടിൽ കുടുങ്ങിയ ബോട്ടുകൾ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണം
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ഇരുപത്തിയഞ്ചോളം ബോട്ടുകൾ തമിഴ്നാട്ടിലെ തേങ്ങാപട്ടണം ഹാർബറിൽ നിന്ന് നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബേപ്പൂർ ഫിഷിങ് ഹാർബർ ബോട്ട് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടായപ്പോൾ ഏറ്റവും അടുത്തുള്ള ഹാർബറിൽ കയറാനുള്ള നിർദേശം പാലിച്ചാണ് ബോട്ടുകൾ തേങ്ങാപട്ടണം ഹാർബറിൽ അടുത്തത്. വർഷങ്ങളായി ഈ ബോട്ടുകളിൽ ജോലിയെടുക്കുന്നത് അന്തർ സംസ്ഥാനക്കാരാണ്. അന്തർ സംസ്ഥാന മീൻ പിടിത്തക്കാർക്ക് കേരളത്തിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ബോട്ടുമായി വരുന്നതിന് തടസ്സമുണ്ടായത്. തേങ്ങാപട്ടണത്തെ മീൻപിടിത്തക്കാർ, കേരള ബോട്ടുകൾ ഉടൻ തീരം വിട്ടുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുകയും ബോട്ടുകൾക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ബോട്ടുകൾ ബേപ്പൂർ മീൻപിടിത്ത തുറമുഖത്തെത്തിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം. ബഷീർ ഹാജി, വി. മുഹമ്മദ് ഹനീഫ ഹാജി, കെ. ദേവരാജൻ എന്നിവർ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story