Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTപൗരത്വസമര നേതാക്കളെ വേട്ടയാടുന്നതിനെതിരെ ജനകീയ ചെറുത്തുനിൽപ് അനിവാര്യം -മുസ്‌ലിം നേതാക്കൾ
text_fieldsbookmark_border
കോഴിക്കോട് : പൗരത്വ സമര നേതാക്കളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോവിഡിൻെറ പശ്ചാത്തലത്തിൽ നിലച്ചുപോയ പൗരത്വ പ്രക്ഷോഭത്തെ സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്നും മുസ്‌ലിം നേതാക്കൾ. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാര്‍ഥിയും പൗരത്വ പ്രക്ഷോഭ നേതാവുമായ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ അറസ്റ്റിന് 100 ദിവസം തികഞ്ഞ പശ്ചാത്തലത്തിൽ ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കുക എന്ന ആവശ്യമുയർത്തി എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ജാമിഅയിലെ എസ്.ഐ.ഒ നേതാവ് കൂടിയായ ആസിഫ് ഝാര്‍ഖണ്ഡ് സ്വദേശിയും ബിരുദ വിദ്യാര്‍ഥിയുമാണ്. ആസിഫ് അടക്കം പൗരത്വ സമരത്തിൽ പങ്കാളികളായ പതിനഞ്ചോളം വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമാണ് ജയിലിലടച്ചത്. പൗരത്വസമരം സാധ്യമാക്കിയ സമുദായ ഐക്യം, ശാഹീൻബാഗ് പോലുള്ള സമരരീതികൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, അഖിലേന്ത്യ മുസ്‌ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദു ശുക്കൂര്‍ അല്‍ കാസിമി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി.എച്ച്. അലിയാര്‍ മൗലവി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സ്വാലിഹ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story