Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTസ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ട്വീണ്ടും എൻ.െഎ.എ പരിശോധന
text_fieldsbookmark_border
updated കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എൻ.െഎ.എ പരിശോധന. എരഞ്ഞിക്കലിലും കൊടുവള്ളിയിലുമാണ് പരിശോധന നടന്നത്. കസ്റ്റംസും എൻ.െഎ.എയും പ്രതിചേര്‍ത്ത എരഞ്ഞിക്കല്‍ സ്വദേശി ടി.എം. സംജുവിൻെറ വീടിനടുത്തുള്ള ബന്ധു പൂമക്കോത്ത് ഷംസുദ്ദീൻെറ വീട്ടിലും ഇരുവർക്കും ബന്ധമുള്ള ചില ജ്വല്ലറികളിലും പരിശോധന നടന്നു. ബുധനാഴ്‌ച പുലർച്ച ആരംഭിച്ച പരിശോധന ഏറെനേരം നീണ്ടു. സിറ്റി പൊലീസിൻെറ സഹായത്തോടെയായിരുന്നു എൻ.െഎ.എ കൊച്ചി യൂനിറ്റിൻെറ പരിശോധന. പല രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അേന്വഷണ സംഘം നേരേത്ത ഷംസുദ്ദീനെ ചോദ്യംചെയ്തിരുന്നു. അറസ്റ്റുണ്ടാകാതിരിക്കാൻ ഇദ്ദേഹം ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതായും വിവരമുണ്ട്. നയതന്ത്ര ബാഗേജ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം സംജുവായിരുന്നു വിറ്റഴിച്ചത് എന്നാണ് വിവരം. ഷംസുദ്ദീന്‍ വഴിയാണ് ഇയാൾ സ്വര്‍ണം വിറ്റതെന്നായിരുന്നു കസ്റ്റംസിൻെറ ഉൾപ്പെടെ കണ്ടെത്തല്‍. നേരേത്ത സംജുവിൻെറ വീട്ടിലും എൻ.െഎ.എ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചാല്‍ ഷംസുദ്ദീൻെറ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. നേരത്തേ പിടിയിലായ മാനിപുരം കൈവേലിക്കൽ കെ.വി. മുഹമ്മദ് അബ്ദുഷമീമിൻെറ (24) കൊടുവള്ളിയിൽ വീട്ടിലും പരിശോധന നടന്നു. ബുധനാഴ്‌ച പുലർച്ച അഞ്ചരയോടെ എത്തിയ അന്വേഷണ സംഘം വീട് മുഴുൻ പരിശോധിച്ചു. ജൂലൈ 17ന് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം കോഴിക്കോട്ടെ ജ്വല്ലറിയിൽ സൂക്ഷിച്ച മതിയായ രേഖകളില്ലാത്ത സ്വർണം പിടികൂടിയിരുന്നു. ഷമീമിനെയും മീഞ്ചന്ത വട്ടക്കിണർ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മൻസിൽ ജിഫ്സലിനെയും (39) കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story