Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTപ്രതികൾക്കെതിരെ യു.എ.പി.എ
text_fieldsbookmark_border
ബംഗളൂരു അക്രമം: നാശനഷ്ടം പ്രതികളിൽനിന്ന് ഇൗടാക്കും ക്ലെയിം കമീഷണറെ നിയമിക്കാൻ ഹൈേകാടതിയെ സമീപിക്കും സ്വന്തം ലേഖകൻ ബംഗളൂരു: ഇൗസ്റ്റ് ബംഗളൂരു ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി മേഖലയിൽ ആഗസ്റ്റ് 11ന് രാത്രിയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ ഗുണ്ടാനിയമത്തോടൊപ്പം യു.എ.പി.എകൂടി ചുമത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായും കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് സ്പെഷൽ പ്രോസിക്യൂട്ടർമാർ അടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസംഭവങ്ങളിലെ നാശനഷ്ടം പ്രതികളിൽനിന്ന് ഇൗടാക്കും. എം.എൽ.എയുടെ വാഹനവും പൊലീസ് വാഹനങ്ങളും റോഡരികിൽ നിർത്തിയിട്ട സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാർ, എം.എൽ.എയുടെയും ബന്ധുക്കളുടെയും വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചിരുന്നു. നാശനഷ്ടം വിലയിരുത്താൻ ക്ലെയിം കമീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈേകാടതിയെ സമീപിക്കും. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും ഇതിൻെറ അടിസ്ഥാനത്തിൽ മാത്രമേ എസ്.ഡി.പി.െഎ നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. അതേസമയം, അറസ്റ്റിൻെറ പേരിൽ പൊലീസ് നിരപരാധികളെ വേട്ടയാടുന്നതായി ഡി.ജെ ഹള്ളി, കെ.ജെ ഹള്ളി, കാവൽ ബൈരസാന്ദ്ര, പുലികേശി നഗർ മേഖലയിലെ ജനം കുറ്റപ്പെടുത്തി. അക്രമത്തിൽ പെങ്കടുത്തവരാണോ എന്ന് ഉറപ്പുവരുത്താതെ വീടുകളിൽനിന്ന് നിരവധി യുവാക്കളെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി അവർ ചൂണ്ടിക്കാട്ടി. ഇതുവരെ 200ലേറെ പേരാണ് അറസ്റ്റിലായത്. ഇവരിൽ 80 പേരെ വടക്കൻ കർണാടകയിലെ ബെള്ളാരി ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story