Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റ് ബിരുദ...

കാലിക്കറ്റ് ബിരുദ ഏകജാലകം: അപേക്ഷ പ്രവാഹം; സീറ്റുകൾ ആവശ്യത്തിനില്ല

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ അപേക്ഷകൾ പ്രവഹിക്കുന്നു. ബുധനാഴ്ച വൈകീട്ടുള്ള കണക്ക് പ്രഹാരം 85,000 വിദ്യാർഥികൾ അേപക്ഷ നടപടികൾ പൂർത്തിയാക്കി. ഇതിനു പുറമെ, 10,000ത്തോളം വിദ്യാർഥികൾ അപേക്ഷയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇതേരീതിയിലാണെങ്കിൽ നിരവധി പേർക്ക് സീറ്റ് ലഭിക്കാനിടയില്ല. ഈ വർഷത്തെ വർധനയടക്കം 90,000ത്തിലേറെ സീറ്റുകളാണ് ഇത്തവണ കോളജുകളിലുണ്ടാവുക. രണ്ടര ലക്ഷത്തിലേറെ അപേക്ഷകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ പകുതിയിലേറെ അപേക്ഷകർക്കും പ്രവേശനം വലിയ കടമ്പയാകും. സ്വാശ്രയ കോളജുകൾ സീറ്റ് വർധനക്കായി ഫീസടച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇവ പരിശോധിച്ച് സീറ്റുകൾ അനുവദിക്കും. 196 സ്വാശ്രയ കോളജുകളും 35 സർക്കാർ കോളജുകളും 51 എയ്ഡഡ് കോളജുകളിലേക്കുമാണ് പ്രവേശനം. അതേസമയം, ഓൺലൈൻ അപേക്ഷകൾ തിരുത്തുന്നതിനുള്ള സംവിധാനം തുടങ്ങിയിട്ടുണ്ട് അപേക്ഷകർക്ക് അവരുടെ പേര്, ഫോൺ നമ്പർ, പ്ലസ് ടു രജിസ്റ്റർ നമ്പർ എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും തിരുത്തൽ വരുത്തുന്നതിന് അടുത്തുള്ള ഏതെങ്കിലും നോഡൽ ഓഫിസർമാരെ ബന്ധപ്പെട്ടാൽ മതിയെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ദിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിൽനിന്ന് ക്യാപ് ഐഡി, പേര്, ഫോൺ നമ്പർ, പ്ലസ് ടു രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ ഒരു അപേക്ഷ, എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം സ്കാൻ ചെയ്ത് നോഡൽ ഓഫിസർമാരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാം. അപേക്ഷകൾ അൺലോക് ചെയ്തതിനു ശേഷം ഇ-മെയിൽ മുഖാന്തിരം അപേക്ഷകരെ അറിയിക്കും. തിരുത്തലുകൾക്കു ശേഷം അപേക്ഷകർ ആപ്ലിക്കേഷനുകൾ വീണ്ടും ഫൈനലൈസ് ചെയ്യണം. നോഡൽ ഓഫിസർമാരുടെ ജില്ല അടിസ്ഥാനത്തിൽ ഉള്ള ലിസ്റ്റും മറ്റു വിവരങ്ങളും http://cuonline.ac.in/ug/nodalofficer എന്ന ലിങ്കിൽ ലഭ്യമാണ്. പ്ലസ് ടു എൻ.എസ്.ക്യു.എഫ് കോഴ്സ് ജയിച്ചവർക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉടൻതന്നെ ലഭ്യമാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story