Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്രയിൽ എട്ടു...

പേരാമ്പ്രയിൽ എട്ടു പേർക്കുകൂടി കോവിഡ്

text_fields
bookmark_border
പേരാമ്പ്ര: ആരോഗ്യ പ്രവർത്തകയുൾപ്പെടെ സ്ഥിരീകരിച്ചു. നേരേത്ത കോവിഡ് സ്ഥിരീകരിച്ച 12ാം വാർഡിലെ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ബന്ധുക്കളാണ് രോഗം വന്ന അഞ്ചുപേർ. ഏഴാം വാർഡിൽ രോഗം വന്നത് ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിൽ നഴ്സിനും ഇതര സംസ്ഥാനത്തുനിന്ന് വന്ന സൈനികനുമാണ്. ഒന്നാം വാർഡിലെ സമ്പർക്ക രോഗി നേരേത്ത കോവിഡ് സ്ഥിരീകരിച്ച ആളുടെ ഭാര്യയാണ്. നേരത്തേ ഇ.എം.എസ് ആശുപത്രിയിലെ ഒരു ജീവനക്കാരന് രോഗം വന്നിരുന്നു. ആറ്, ഏഴ് വാർഡുകളിലെ കണ്ണിപൊയിൽ അരീക്കംചാൽ, കുഴിപറമ്പിൽ ഭാഗം കണ്ടെയ്ൻമൻെറ് സോണാക്കിയിട്ടുണ്ട്. കോവിഡ്: സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദം പേരാമ്പ്ര: ഇ.എം.എസ് സഹകരണ ആശുപത്രി കോവിഡ് വിവരം മറച്ചുവെച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ആരോപണം ഉയർന്നതോടെ ഗ്രാമപഞ്ചായത്ത് നിർദേശങ്ങൾ കർശനമാക്കി. ആശുപത്രിയിലെ രണ്ടു ജീവനക്കാർക്കാണ് രോഗം വന്നത്. ഇവിടെ ചികിത്സ തേടിയ രോഗിയിൽ നിന്നായിരുന്നു ബാധ. അഞ്ചുദിവസം മുമ്പ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചപ്പോൾ മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസ് വാദം. ഞായറാഴ്ച ഒരു ജീവനക്കാരിക്കുകൂടി രോഗം വന്നതോടെ ആശുപത്രി അണുമുക്തമാക്കി. രോഗികളുമായി സമ്പർക്കമുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാനും ആശുപത്രിയിൽ അണുനശീകരണം നടത്താനും ഗ്രാമപഞ്ചായത്ത് നിർദേശം നൽകിയതായി സെക്രട്ടറി അറിയിച്ചു. ജൂലൈ 28 മുതൽ ആശുപത്രി സന്ദർശിച്ചവരുടെ വിശദാംശങ്ങൾ ആശുപത്രിയിൽനിന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ശേഖരിച്ചു. ആഗസ്റ്റ് അഞ്ചുവരെ സന്ദർശിച്ചവരെ നിരീക്ഷണത്തിലാക്കാൻ നിർദേശം നൽകി. ആരോഗ്യ വിഭാഗം ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് ക്വാറൻറീനിൽ പോകാൻ നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ഇ.എം.എസ് ആശുപത്രി അധികൃതർ പറയുന്നു. രോഗി ചികിത്സക്കെത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ക്വാറൻറീനീൽ പ്രവേശിപ്പിച്ചതായും കോവിഡ് പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story