Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTകേന്ദ്ര സർവകലാശാല വി.സി നിയമനം ആയില്ല; തർക്കം പാർട്ടിയിൽ
text_fieldsbookmark_border
കലാവധി ആഗസ്റ്റ് ആറിന് കഴിയും കാസർകോട്: കേന്ദ്ര സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസലറുടെ കാലാവധി ഇൗ മാസം ആറിന് അവസാനിക്കാനിരിക്കെ പകരക്കാരനെ കേരളത്തിൽനിന്ന് കണ്ടെത്താനുള്ള ശ്രമം നടന്നില്ല. ഏറ്റവും ഒടുവിൽ കൊച്ചിൻ സർവകലാശാലയിലെ ഡോ. കെ. ഗിരീഷ്കുമാറിനെ നിയമിക്കാനുള നീക്കം അദ്ദേഹം ഇടത് സഹയാത്രികനാണെന്ന ആരോപണത്തെതുടർന്ന് പാളി. ഇദ്ദേഹത്തെ ഒന്നാമതായി പരിഗണിച്ച പട്ടിക രാഷ്ട്രപതി നിരസിച്ചിരുന്നു. കേന്ദ്ര സർവകലാശാലയിലെ പ്രൊ വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദിൻെറ നേതൃത്വത്തിൽ തയാറാക്കി സമർപിച്ച പട്ടികയാണ് നിരസിക്കപ്പെട്ടത്. ജയപ്രസാദ് സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് സർവകലാശാല പ്രവർത്തനങ്ങൾ നടത്തുകയാണെന്ന പരാതിയെ തുടർന്നാണ് ബി.ജെ.പി ഇടപെട്ട് അദ്ദേഹത്തിൻെറ പട്ടിക വെട്ടിയത്. അദ്ദേഹം പി.വി.സി സ്ഥാനത്ത് തുടരുന്നതിനോടും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനു താൽപര്യമില്ലാതായിട്ടുണ്ട്. ഒരുവർഷമായി പുതിയ വി.സിയെ നിയമിക്കാൻ ശ്രമം ആരംഭിച്ചിട്ട്. പകരം ആളെ കണ്ടെത്താൻ കഴിയാത്തതിനാൽ 2019 ആഗസ്റ്റ് ആറിന് വിരമിക്കേണ്ട നിലവിലെ വി.സി ഡോ.ജി. ഗോപകുമാറിന് ഒരുവർഷം കാലാവധിനീട്ടി നൽകുകയായിരുന്നു. തുടർന്ന് വി.സി നിയമനത്തിന് മഹാരാഷ്ട്രക്കാരനായ അശോക് മോഡക് ചെയർമാനായി സെലക്ഷൻ കമ്മിറ്റിയെ നിശ്ചയിച്ചു. മോഡക് മുഖേന സർവകലാശാല ചെലവിൽ ഡൽഹി യാത്രകൾ നടത്തിയും കേന്ദ്ര സർവകലശാലയിൽ ക്ഷണിച്ച് ബേക്കലിൽ വിരുന്നൊരുക്കിയുമാണ് കുസാറ്റിലെ ഡോ. കെ. ഗിരീഷ്കുമാറിനെ വി.സി.യാക്കാൻ പി.വി.സി ശ്രമിച്ചതെന്ന വിവാദമുണ്ട്. സെലക്ഷൻ കമ്മിറ്റി തയാറാക്കിയ അഞ്ചംഗ പാനലിലെ ഒന്നാം നമ്പറുകാരനായി ഇദ്ദേഹത്തിൻെറ പേര് രാഷ്ട്രപതിഭവൻ വരെ എത്തിക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പി നേതൃത്വത്തിൻെറ അതൃപ്തിയിൽ ആ പട്ടിക രാഷ്ട്രപതിഭവനിൽ നിന്ന് മടങ്ങി. ഗുജറാത്തിലെ സായാജിറാവു സർവകലാശാലയിലെ ഫിലോസഫി പ്രഫസർ ഡോ. ടി.എസ്. ഗിരീഷ്കുമാറിൻെറ പേര് ഉൾപ്പെടുത്താത്തതാണ് ബി.ജെ.പി നേതൃത്വത്തിൻെറ അതൃപ്തിക്ക് കാരണം. പി.വി.സിയുടെ നേതൃത്വത്തിൽ ഡോ.കെ. ഗിരീഷ്കുമാറിനുവേണ്ടി സർവകലാശാലയും ബി.ജെ.പി നേതൃത്വത്തിൽ ഡോ. ടി.എസ്. ഗിരീഷ്കുമാറിനുവേണ്ടിയും തർക്കമായി. തീരുമാനമുണ്ടാക്കാൻ മൂന്നുതവണ യോഗം ചേർന്നിരുന്നു. ഇനി സർവകലാശാലയിൽ നിന്നുള്ളവർക്ക് വി.സിയുടെ താൽക്കാലിക ചുമതല നൽകാനാണ് നീക്കം. 200ഒാളം അപേക്ഷകരിൽനിന്നാണ് അഞ്ചുപേരുടെ പട്ടികയുണ്ടാക്കിയത്. നയപരമായ തീരുമാനം എടുക്കാൻ അധികാരമില്ലാതിരുന്നിട്ടും പിരിയുന്ന വി.സി പല തീരുമാനങ്ങളും എടുത്തത് വിവാദമായിട്ടുണ്ട്. രവീന്ദ്രൻ രാവണേശ്വരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story