Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യജീവികളുടെ ചികിത്സ,...

വന്യജീവികളുടെ ചികിത്സ, പുനരധിവാസം; വയനാട്ടിലും തൃശൂരിലും പദ്ധതികൾ

text_fields
bookmark_border
കൽപറ്റ: വന്യജീവികളുടെ ചികിത്സ, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ട് വയനാട്ടിലും തൃശൂരിലും പദ്ധതികൾ. വാർധക്യം, രോഗം, പരിക്ക് എന്നിവ മൂലം അവശതയനുഭവിക്കുന്നവയെ പിടികൂടി ചികിത്സ നൽകാൻ വയനാട് വന്യജീവി കേന്ദ്രത്തിനു കീഴിൽ പെയിൻ ആൻഡ് പാലിയേറ്റിവ് സൗകര്യങ്ങളോടെ കേന്ദ്രം തുടങ്ങാനാണ് തീരുമാനം. ആന, കടുവ, പുലി ഉൾപ്പെടെയുള്ളവയെ അടിയന്തരഘട്ടങ്ങളിൽ കേന്ദ്രത്തിലെത്തിക്കും. ചെറുതാണെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രത്തിന് പദ്ധതി തയാറാവുന്നത്. അതേസമയം, തൃശൂരിൽ പുതുതായി സ്ഥാപിക്കുന്ന കാഴ്ചബംഗ്ലാവിനോടനുബന്ധിച്ച് വന്യജീവികൾക്ക് വിപുലമായ പുനരധിവാസ കേന്ദ്രം സജ്ജമാക്കും. പ്രശ്നക്കാരായ മൃഗങ്ങളെ ഇവിടെ പാർപ്പിക്കാനാണ് തീരുമാനം. നരഭോജി കടുവകൾ ഉൾപ്പെടെ വയനാട് വനമേഖലയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ കടുവ പുനരധിവാസ കേന്ദ്രം എന്ന ആവശ്യം വനംവകുപ്പ് മുമ്പ് പരിഗണിച്ചിരുെന്നങ്കിലും എങ്ങുമെത്തിയില്ല. ദേശീയ ഉദ്യാനങ്ങളായ കർണാടകയുടെ നാഗർഹോളെ, ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല വനമേഖലകളിൽ നിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്കും മറ്റും കടുവകളുടെ കുടിയേറ്റം ഇപ്പോൾ സാധാരണമാണ്. വയനാട്ടിൽ മാത്രം 100 കടുവകളെങ്കിലും ഉണ്ടെന്നാണ് കണക്ക്. ആനശല്യം നിരന്തരം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി അടുത്ത കാലത്ത് കടുവശല്യവും രൂക്ഷമായിട്ടുണ്ട്. ഇതിനകം അഞ്ചു പേരെ കടുവ കൊന്നു. പുൽപള്ളി മേഖലയിൽ അഞ്ചിടത്ത് കടുവ ഭീഷണിയിലാണ് നാട്ടുകാർ. കൂടുകൾ സ്ഥാപിച്ച് ആഴ്ചകളായി വനപാലകർ കാത്തിരിക്കുന്നു. ശല്യക്കാരായ കടുവകളെ കൂടുവെച്ച് പിടികൂടിയാൽ സംസ്ഥാനത്തെ ടൈഗർ റിസർവുകളിൽ വിടുകയാണ് പതിവ്.  കടുവകൾ വനത്തിൽ നിന്ന് പുറത്തുചാടി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിൻെറ കാരണത്തെക്കുറിച്ച് വനംവകുപ്പിന് വ്യക്തമായ മറുപടിയില്ല. അതിനിടെ, വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠിക്കാൻ അഡീ. പ്രിൻസിപ്പൽ സി.സി.എഫ് രാേജഷ് രവീന്ദ്രൻ അടുത്തയാഴ്ച വയനാട്ടിലെത്തുന്നുണ്ട്. വന്യമൃഗ ശല്യം എന്ന കീറാമുട്ടിക്ക് പരിഹാരം തേടിയാണ് സന്ദർശനം. ജില്ലയിലെ എം.എൽ.എമാരുമായി ചർച്ച നടത്തിയ ശേഷം ഉദ്യോഗസ്ഥരോട് സ്ഥിതിവിവര കണക്ക് തേടിയിട്ടുണ്ടെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. വി. മുഹമ്മദലി ----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story