Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2020 11:58 PM GMT Updated On
date_range 1 Aug 2020 11:58 PM GMTകിനാലൂരിൽ വ്യാജവാറ്റും മദ്യവിൽപനയും വ്യാപകമാകുന്നത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂർ മേഖലയിൽ വ്യാജവാറ്റും മദ്യവിൽപനയും വ്യാപകമാകുന്നത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിനുള്ളിലെ ഒഴിഞ്ഞ പ്രദേശങ്ങളും റബർ എസ്റ്റേറ്റിനു സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജമദ്യവിൽപനയും പണംവെച്ചുള്ള ചീട്ടുകളിയും നടക്കുന്നത്. ലോക്ഡൗൺ കാലം മറയാക്കിയാണ് രാവിലെ മുതൽ തന്നെ ശീട്ടുകളി സംഘങ്ങൾ പ്രദേശങ്ങളിൽ തമ്പടിക്കുന്നത്. ഇതോടൊപ്പം ചാരായ നിർമാണവും വിൽപനയും നടക്കുന്നുണ്ട്. പുറത്തുനിന്ന് വിദേശമദ്യവും ഇവിടേക്ക് അനധികൃത വിൽപനക്കായി എത്തുന്നുണ്ട്. രാത്രി ഏറെ വൈകിയും ശീട്ടുകളി നടക്കുന്നതായി നാട്ടുകാർക്ക് ആക്ഷേപമുണ്ട്. കിനാലൂരിൽ പ്ലസ് ടു വിദ്യാർഥി അലൻ മരിച്ചത് വീട്ടിലെ ബഹളത്തിനിടയിൽ മദ്യപിച്ചെത്തിയ പിതാവ് പിടിച്ചുതള്ളിയതിനെ തുടർന്നായിരുന്നു. വിദ്യാർഥിയുടെ മരണത്തോടെ നാട്ടുകാർ വ്യാജമദ്യ വിൽപനക്കെതിരെയും ശീട്ടുകളി സംഘത്തിനെതിരെയും പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രദേശങ്ങളിൽ പൊലീസ്, എക്സൈസ് പട്രോളിങ് ഊർജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story