Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 11:58 PM GMT Updated On
date_range 29 July 2020 11:58 PM GMTഭീതിയൊഴുന്നില്ല: ഒഞ്ചിയത്തെ റോഡുകള്‍ അടച്ചു
text_fieldsbookmark_border
നിയന്ത്രണം ഏര്‍പ്പെടുത്തി വടകര: സമ്പര്‍ക്ക കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒഞ്ചിയം പഞ്ചായത്ത് പൂര്‍ണമായും ചോറോട് പഞ്ചായത്തിലെ നാലുവാര്‍ഡുകളും കണ്ടെയ്ൻമൻെറ് സോണായി. ഇതോടെ, റോഡുകള്‍ അടക്കുന്നതുള്‍പ്പെടെ നിയന്ത്രണ പരിപാടിയുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണ്. ചോറോട് വാര്‍ഡ് നാല് വള്ളിക്കാട്, വാര്‍ഡ് 10 ചോറോട് ഈസ്റ്റ്, വാര്‍ഡ് 12 പാഞ്ചേരിക്കാവ്, വാര്‍ഡ് 20 മുട്ടുങ്ങല്‍ എന്നിവയാണ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. ഒഞ്ചിയത്തെ പ്രധാന വഴികളെല്ലാം പൊലീസ് അടച്ചു. പുതിയ സാഹചര്യത്തില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍.ആര്‍.ടിമാരുടെയും പഞ്ചായത്ത് തല മോണിറ്ററിങ് സമിതിയുടെയും സംയുക്തയോഗം ചേര്‍ന്നു. തീരുമാനപ്രകാരം, പഞ്ചായത്തിലെ കടകളുടെ പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ മാത്രമാക്കി. ഹോട്ടലുകളില്‍ പാര്‍സല്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴുവരെയുണ്ടാകും. ലൈസന്‍സുള്ള മത്സ്യ, ഇറച്ചിക്കടകള്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടുവരെ മാത്രമെ തുറന്നു പ്രവര്‍ത്തിക്കാവൂ. പാല്‍വിതരണം നടത്തുന്ന കടകള്‍ രാവിലെ അഞ്ചു മുതല്‍ 10വരെയും, വൈകീട്ട് നാലു മുതല്‍ ആറുവരെയും പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് രാവിലെ 10-മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ പ്രവര്‍ത്തിപ്പിക്കാം. പഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ മാത്രം (നാദാപുരം റോഡ്, കണ്ണൂക്കര) രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ പ്ലസ് വണ്‍ അഡ്മിഷന്‍ ആവശ്യാർഥം തുറന്ന് പ്രവര്‍ത്തിക്കാം. താല്‍ക്കാലികമായി അടച്ചിട്ട റോഡുകള്‍ ആശുപത്രി ആവശ്യത്തിനു മാത്രം തുറക്കാം. ഇതിനായി ആര്‍.ആര്‍.ടിമാരുടെ സഹായം തേടാവുന്നതാണ്. ദേശീയപാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നിർമാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണം. ആരോഗ്യപ്രവര്‍ത്തകരും പൊലീസും തികഞ്ഞ ജാഗ്രത പുലര്‍ത്തുകയാണ്. വടകരയില്‍ ഏഴുപേര്‍ക്ക് പോസിറ്റിവ് വടകര: നഗസഭയില്‍ ബുധനാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയില്‍ ഏഴുപേര്‍ക്ക് പോസിറ്റിവായി. 38ാം വാര്‍ഡില്‍ അഞ്ചുപേരും 37ാം വാര്‍ഡില്‍ ഒരാളുമാണ് പോസിറ്റിവായത്. ഇതിനുപുറമെ, വടകര ഗവ. ജില്ല ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തേ ക്വാറൻറീനിലായിരുന്ന ഒരാള്‍ കൂടി പോസിറ്റിവായി. 170പേരാണ് ക്യാമ്പില്‍ പരിശോധനക്കത്തെിയത്. നേരത്തേ പോസിറ്റിവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനയാണ് നടന്നത്. നിലവില്‍ പോസിറ്റിവായവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. ചൊവ്വാഴ്ച നഗരസഭയില്‍ മൂന്നിടങ്ങളിലായി നടന്ന പരിശോധനയില്‍ മുഴുവന്‍ പേര്‍ക്കും നെഗറ്റിവായത് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കക്കിടയാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story