Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ കട കണ്ടാൽ കോവിഡ്​...

ഇൗ കട കണ്ടാൽ കോവിഡ്​ കണ്ടംവഴി ഓടും

text_fields
bookmark_border
കോഴിക്കോട്: ആരെയും കൂസാതെ ആഞ്ഞടിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ ഇതാ ഒരു കട. ഇവൻറ്​സ്​ എമ്പോറിയ. ജാഫർഖാൻ കോളനിയിൽ തുറന്ന ഈ കട കണ്ടാൽ കോവിഡ് കണ്ടംവഴി ഓടും. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ആയുധങ്ങളാണ് ഈ കട നിറയെ. കയറിവരുമ്പോൾ തന്നെ സ്വീകരിക്കാനുള്ളത് പി.പി.ഇ കിറ്റ് ധരിച്ച പ്രദർശന രൂപങ്ങളാണ്. ഉള്ളിൽ മാസ്ക്കുകളുടെ വൈവിധ്യങ്ങൾ. മൂന്നു രൂപയുടെ സർജിക്കൽ മാസ്ക് മുതൽ 399 രൂപയുടെ ബ്ലൂടൂത്ത് ഇയർ ഫോണോടു കൂടിയ ബ്രാൻറഡ് മാസ്ക് വരെ ലഭ്യമാണ്. 30 മുതൽ 150 രൂപവരെ വിലവരുന്ന ഫേസ് ഷീൽഡുകൾ, കൈയുറകൾ, 300 രൂപ മുതൽ 1500 രൂപ വരെയുള്ള പി.പി.ഇ കിറ്റുകൾ എന്നിവയും ലഭ്യമാണ്. ഊഷ്മാവ് പരിശോധിക്കുന്ന തെർമൽ സ്കാനറുകൾ, റൂമുകൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ, ചെറിയഭാഗം മാത്രം അണുവിമുക്‌തമാക്കാൻ ഉപയോഗിക്കുന്ന ഗണ്ണുകൾ, വൈറസ് ഷട്ട് ഔട്ടുകൾ എന്നിവ കൂടാതെ വിവിധ തരം അണുനാശിനികളും ഉണ്ട്. സ്പ്രേ ടൈപ് ഹാൻഡ് സാനിറ്റൈസറുകൾ, മുഖം അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ഫേസ് ക്രീമുകൾ, കീശയിൽ കൊണ്ടുനടക്കാവുന്ന വീണ്ടും നിറക്കാവുന്ന പെൻ സാനിറ്റൈസറുകൾ, ലിക്വിഡ്, ക്രീം, ജെല്ലി ടൈപ് സാനിറ്റൈസർ, ആൽക്കഹോളി​ൻെറ മണം ഇല്ലാത്ത സാനിറ്റൈസർ, ആയുർവേദിക്, ഹെർബൽ സാനിറ്റൈസറുകൾ എന്നിവ വിൽപനക്കുണ്ട്. ഇവയുടെ ചെറിയ കുപ്പികൾക്കൊപ്പം രണ്ട്-അഞ്ച് ലിറ്റർ സാനിറ്റൈസറുകളും ലഭ്യമാണ്. വീടിനകം, കുളിമുറി, ശുചിമുറി എന്നിവ വൃത്തിയാക്കാനുള്ള അണുനാശിനികളും ലഭ്യമാണ്. മൊത്ത വിലക്ക് ലഭിക്കുന്നതിനാൽ ആശുപത്രികളിലേക്കും മറ്റുമാണ് കൂടുതലായി ഓർഡുകൾ ലഭിക്കുന്നതെന്ന് കടയുടമ അരീക്കോട് സ്വദേശി യു. ഷാഹിദ് പറഞ്ഞു. മുമ്പ് മാസ്ക്ക് നിർമാണം ഉണ്ടായിരുന്നു. അത് പ്രതീക്ഷിച്ച ലാഭമില്ലാത്തതിനാൽ നിർത്തി കാരിബാഗും ടീഷർട്ടുകളും മറ്റും നിർമിക്കാൻ തുടങ്ങി. കോവിഡ് വന്നതോടെ ഇത്തരം ഉൽപന്നങ്ങൾക്ക് വീണ്ടും ആവശ്യമുയർന്നു. അതോടെ മെഷീനുകൾ പൊടിതട്ടി എടുത്ത് ഈ വിപണിയിലേക്ക് തിരിയുകയായിരുന്നെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story