Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 11:58 PM GMT Updated On
date_range 27 July 2020 11:58 PM GMTപഞ്ചായത്ത് ഇൻഡോർ സ്േറ്റഡിയം നോക്കുകുത്തിയാകുന്നു
text_fieldsbookmark_border
ബാലുശ്ശേരി: കായികപ്രേമികൾ കാത്തിരുന്ന പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നോക്കുകുത്തിയായി നിലകൊള്ളുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒന്നര കോടി രൂപ ചെലവാക്കിയാണ് വൈകുണ്ഠത്തിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനുള്ളിലായി ഇൻഡോർ സ്റ്റേഡിയം പണികഴിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മരപ്പാളികൾകൊണ്ട് കോർട്ട് പൂർത്തിയായെങ്കിലും കാണികൾക്കുള്ള ഇരിപ്പിട സൗകര്യം ഇനിയും നിർമിച്ചിട്ടില്ല. വൈദ്യുതീകരണവും പൂർത്തിയാകാനുണ്ട്. സ്റ്റേഡിയത്തിൻെറ പരിസരം ഇപ്പോൾ കാടുപിടിച്ച നിലയിലാണ്. സന്ധ്യ കഴിഞ്ഞാൽ സാമൂഹിക ദ്രോഹികളുടെ താവളമായും ഇവിടം മാറുന്നുണ്ട്. ടി.എൻ. സീമ എം.പിയുടെ വികസന ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റേഡിയത്തിൻെറ കവാടം വർഷങ്ങൾക്കുമുമ്പേ പണികഴിപ്പിച്ചിരുന്നു. കവാടത്തിൻെറ ഇരുമ്പ് ഗേറ്റും പെയിൻറിങ്ങുമെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. സമീപത്തായുള്ള പഞ്ചായത്ത് സ്റ്റേഡിയവും കെട്ടിടാവശിഷ്ടങ്ങളും മണ്ണും കൊണ്ടിട്ട് ഭാഗികമായി ഉപയുക്തമല്ലാതാക്കിയിട്ടുണ്ട്. എ.സി. ഷൺമുഖദാസ് മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ഗ്രാമീണ സ്റ്റേഡിയത്തിൽപെട്ടതാണ് ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയം. ഇൻഡോർ സ്റ്റേഡിയം എ.സി. ഷൺമുഖദാസിൻെറ സ്മരണക്കായി സമർപ്പിച്ച് അദ്ദേഹത്തിൻെറ പേരിൽ നാമകരണം ചെയ്യണമെന്ന് ഷൺമുഖദാസ് കൾചറൽ ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story