Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2020 11:58 PM GMT Updated On
date_range 24 July 2020 11:58 PM GMTപാലത്തായി പീഡനം: അന്വേഷണത്തിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും; സംഘം പാലത്തായിയിലെത്തി
text_fieldsbookmark_border
പാനൂർ: ഹൈകോടതി നിർദേശത്തെത്തുടർന്ന് പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയും. കണ്ണൂർ നാർക്കോട്ടിക്സ് എ.എസ്.പി രേഷ്മ രമേഷിനെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. ഇവരുൾപ്പെടെയുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച പാലത്തായിയിലെത്തി. പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി നിഷേധിക്കുംവിധം ശബ്ദസന്ദേശത്തിലൂടെ വിവാദം സൃഷ്ടിച്ച ഐ.ജി എസ്. ശ്രീജിത്തിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തായിയിൽ എത്തിയത്. ഐ.ജിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിയുടെ മാതാവും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ഐ.ജി ശ്രീജിത്തിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തിൽ വനിത ഓഫിസറെ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ, ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ തയാറായിട്ടില്ല. അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ജില്ലയിൽ സമരരംഗത്താണ്. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ തന്നെയാണ് അന്വേഷണം നടക്കുന്നത്. സ്ഥലത്തെത്തിയ അന്വേഷണ സംഘം പെൺകുട്ടിയുടെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിൻെറ അടിസ്ഥാനത്തിലാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story