Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്: കേബിൾ ചാൽ നിർമിക്കാതെ ഓവുചാൽ നിർമാണത്തിന് ഹൈകോടതി സ്​റ്റേ

text_fields
bookmark_border
മുക്കം: കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് ഓവുചാൽ നിർമാണം താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടു. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് നിർമാണത്തിൽ തുടക്കം മുതൽ യൂത്ത് കോൺഗ്രസ് ഉന്നയിച്ച റോഡ് അഴിമതി ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെന്ന്​ യൂത്ത് കോൺഗ്രസ്​ അവകാശപ്പെട്ടു. കെ.ആർ.എഫ്.ബിയുടെ അനുമതിയില്ലാതെ കേബിൾചാൽ നിർമാണം എന്തിനു ഒഴിവാക്കിയെന്നുള്ള ചോദ്യത്തിന്​ കൃത്യമായ മറുപടി നൽകാൻ സ്ഥലം എം.എൽ.എ ജോർജ് എം. തോമസിനും സർക്കാറിനും സാധിച്ചിട്ടില്ല. പണി തുടങ്ങി ആറുമാസം കഴിഞ്ഞിട്ടാണോ കേബിൾചാൽ വേണ്ടായെന്നുവെക്കാനുള്ള തീരുമാനം? ഇത് ആരുടേതായിരുന്നു എന്ന കാര്യം ഹൈകോടതി ഉത്തരവിൽ ചോദിക്കുന്നു. തിരുവമ്പാടി എം.എൽ.എ ജോർജ് എം. തോമസിന് എതിരെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച 13 കോടിയുടെ റോഡ് അഴിമതി ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് ഹൈകോടതി ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്​ അഭിപ്രായപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലത്തിനും സംസ്​ഥാനത്തിനും അപമാനമായ സാഹചര്യത്തിൽ എം.എൽ.എ എത്രയും വേഗം രാജിവെച്ച്​ തിരുവമ്പാടിയിലെ ജനങ്ങളോട് മാപ്പുപറയണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്​ സഹീർ എരിഞ്ഞോണ പ്രസ്‌താവനയിൽ അറിയിച്ചു. വികസനപ്രവർത്തനങ്ങളുടെ പേരിൽ എം.എൽ.എ നടത്തുന്നത് തീവെട്ടി കൊള്ളയാണെന്നും സർക്കാറി​ൻെറ മാനദണ്ഡങ്ങളെ കാറ്റിൽപറത്തിയിരിക്കയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എം.എൽ.എ രാജിവെക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story