Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 11:58 PM GMT Updated On
date_range 19 July 2020 11:58 PM GMTജില്ലയിൽ ലോക്ഡൗൺ സമ്പൂർണം
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലായി. അത്യാവശ്യവാഹനങ്ങൾ ഒാടിയതൊഴിച്ചാൽ ഭൂരിഭാഗം മേഖലകളിലും അവശ്യസാധനകടകൾ പോലും തുറന്നില്ല. കോഴിക്കോട് നഗരം പൂർണമായി അടഞ്ഞുകിടന്നു. വടകര, കൊയിലാണ്ടി, താമരശ്ശേരി പട്ടണങ്ങളും നിശ്ചലമായി. മെഡിക്കൽ ഷോപ്പുകളും ആരോഗ്യകേന്ദ്രങ്ങളും മാത്രമാണ് പ്രവർത്തിച്ചത്. ചില ഗ്രാമങ്ങളിൽ മാത്രം ചെറുകിട കടകൾ തുറന്നു. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കരുതെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാവൂ എന്നും കലക്ടർ ഉത്തരവിൽ പറഞ്ഞിരുന്നു. പ്രത്യേക പൊലീസ് പരിശോധന മിക്കയിടങ്ങളിലുമുണ്ടായിരുന്നില്ല. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഞായറാഴ്ച ചേർന്നു. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി, ഏറാമല, പുറമേരി പഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വേളം, വളയം, വില്ല്യാപ്പള്ളി, ചോറോട്, ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ൻമൻെറ് സോണാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വടകര, നാദാപുരം മേഖലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം നടന്നു. കോഴിക്കോട് കോർപറേഷനിലെ ചില വാർഡുകളും കെണ്ടയ്ൻമൻെറ് സോണാണ്. പടം pk
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story