Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:59 PM GMT Updated On
date_range 18 July 2020 11:59 PM GMTസ്വർണക്കടത്ത്: കോഴിക്കോെട്ട കൂടുതൽ പേർക്ക് പങ്ക്
text_fieldsbookmark_border
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കോഴിക്കോെട്ട കൂടുതൽപേർക്ക് പങ്കുള്ളതായി സൂചന. നേരത്തെ കള്ളക്കടത്ത് സ്വർണം വാങ്ങിയ ജ്വല്ലറികളെയും ആഭരണ നിർമാണ സംഘങ്ങളെയും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച അരക്കിണർ ഹെസാ ജ്വല്ലറിയിൽ പരിശോധന നടത്തി 3.7 കിലോ സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുത്തതിനുപിന്നാലെ ശനിയാഴ്ച ഉടമ കൊടുവള്ളി മാനിപുരം സ്വദേശി കൈവേലിക്കൽ കെ.വി. മുഹമ്മദ് അബ്ദുഷമീമിൻെറ (24) കളരാന്തിരി പാറമ്മലിലെ വീട്ടിൽ പരിശോധന നടന്നു. കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു രണ്ടുമണിക്കൂർ നീണ്ട പരിശോധന. കാര്യമായ രേഖകളൊന്നും ലഭിക്കാത്തതോടെ എല്ലാം എടുത്തുമാറ്റിയതാണോ എന്ന് സംശയമുണ്ട്. ഇദ്ദേഹത്തിൻെറ യാത്രകളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. മുഹമ്മദ് അബ്ദുഷമീമിനെ കൂടാതെ സഹോദരൻ മുഹമ്മദ് അബ്ദു ഷരീഫ്, പുതുപ്പാടി സ്വദേശി കെ.കെ. ശിഹാബുദ്ദീൻ എന്നിവരാണ് ജ്വല്ലറിയുടെ പാർട്ണർമാർ എന്നാണ് കസ്റ്റംസിന് ലഭിച്ചവിവരം. ഷമീമിനൊപ്പം അറസ്റ്റിലായ മീഞ്ചന്ത വട്ടക്കിണർ സ്വദേശി കോങ്കണിപ്പറമ്പ് ജാസ് മൻസിലിൽ സി.വി. ജിഫ്സൽ (39) നൽകിയ തുക ഉപയോഗിച്ചാണ് സ്വർണം ഇവർ വാങ്ങിയത് എന്നാണ് വിവരം. അതിനിടെ മറ്റുചില ജ്വല്ലറികളും സംശയനിഴലിലുണ്ട്. ഇവിടങ്ങളിൽ അടുത്ത ദിവസം പരിശോധന നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story