Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2020 11:59 PM GMT Updated On
date_range 15 July 2020 11:59 PM GMTതലസ്ഥാനത്തെ സ്ഥിതിഗതികൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കുന്നു. സ്േറ്റഡിയവും അതിനോടനുബന്ധിച്ചുള്ള കോംപ്ലക്സും അന്താരാഷ്ട്ര കൺെവൻഷൻ സൻെററും ഉൾപ്പെടെയുള്ള മേഖലയിലാണ് 750 കിടക്കേളാടുകൂടിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ സജ്ജമാക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അടയന്തര പരിഹാരമായാണ് ചികിത്സകേന്ദ്രം സജ്ജമാക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇവിടെ സ്വാബ് കലക്ഷനുള്ള സൗകര്യവും ഏർപ്പെടുത്തും. എറണാകുളം ആർസലക്സ് കൺെവൻഷൻ സൻെററിൽ സ്ഥാപിച്ച കോവിഡ് ചികിത്സ കേന്ദ്രത്തിന് സമാനമായ എല്ലാസൗകര്യവും ഇവിടെ ലഭ്യമാക്കും. ജില്ലയിൽ സമ്പർക്കംമൂലം ഏറ്റവും കൂടുതൽ രോഗികളുള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തൻപള്ളിയിലുമാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഏഴുപേരുടെ ഉറവിടം വ്യകതമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. തലസ്ഥാന ജില്ലയിലെ സ്ഥിതിഗതികൾ ഗൗരവതരമായി തുടരുന്നു എന്നതിൻെറ സൂചനയാണിത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂന്തുറ സൻെറ് തോമസ് സ്കൂളിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി ഭീതിയും തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും ആശങ്കയും നിലനിൽക്കുന്നതായി മുഖ്യമന്ത്രി. ജില്ലയിൽ ഇതുവരെ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേരുടെ പരിശോധനഫലം ലഭിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story