Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTനഗരങ്ങളിൽനിന്ന് കോവിഡ് ഗ്രാമങ്ങളിലേക്ക് പരക്കുകയാണ് ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകൾ െപരുകുന്നു
text_fieldsbookmark_border
നഗരങ്ങളിൽനിന്ന് കോവിഡ് ഗ്രാമങ്ങളിലേക്ക് പരക്കുകയാണ് ജില്ലയിൽ കണ്ടെയ്ൻമൻെറ് സോണുകൾ െപരുകുന്നു കോഴിക്കോട്: നഗരങ്ങളിൽനിന്ന് കോവിഡ് ഗ്രാമങ്ങളിലേക്ക് പരക്കുന്നു. തൂേണരിയിൽ കഴിഞ്ഞ ദിവസം മാത്രം 53 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം കൈവിട്ട് പോകുന്ന അവസ്ഥയാണ്. ഗ്രാമങ്ങളിലേക്ക് കോവിഡ് ബാധിച്ചതോടെ രോഗികളുടെ എണ്ണവും വർധിച്ചു തുടങ്ങി. നാട്ടിൻപുറങ്ങളിലെ കല്യാണം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം ആളുകൾ ഒത്തുകൂടുന്നതാണ് സമൂഹ വ്യാപനത്തിലേക്ക് നയിക്കുന്നത്. നഗരങ്ങളിലേതു പോെല നാട്ടിൻപുറത്ത് ആളുകൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ് വ്യാപിക്കുന്നതിനൊപ്പം ജില്ലയിൽ വിവിധയിടങ്ങളെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. വടകര, നാദാപുരം, തൂണേരി ഭാഗങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. വിവിധ സ്ഥലങ്ങളിലെ 15 വാർഡുകളാണ് തിങ്കളാഴ്ച മാത്രം കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചത്. വടകര 10 വാർഡുകൾ, വില്യാപ്പള്ളിയിൽ രണ്ട് വാർഡുകൾ, കോഴിേക്കാട് കോർപറേഷനിൽ രണ്ടു വാർഡുകൾ, തലക്കുളത്തൂർ വില്ലേജിൽ ഒരു വാർഡ് എന്നിവയാണ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. നേരത്തേ, ചക്കുംകടവ്, മൂന്നലിങ്ങൽ, കമ്പിളിപ്പറമ്പ്, കൊളത്തറ, മീഞ്ചന്ത, കുണ്ടായിത്തോട് എന്നിവിടങ്ങളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. ചക്കംകടവ് സ്വദേശിയായ യുവതി, മീഞ്ചന്തയിലെ യുവതി, വലിയങ്ങാടിയിലെ വ്യാപാരിയുടെ മകൻ, വെള്ളയിൽ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എന്നിവർക്ക് ഉറവിടമറിയാതെ രോഗം ബാധിച്ചതിനു പിറകെയാണ് ഈ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. വെള്ളയിൽ 13 പേർ, ചക്കുംകടവ് ഭാഗങ്ങളിൽ അഞ്ചുപേർ, മീഞ്ചന്ത ഭാഗങ്ങളിലായി ആറുപേർ, കൊളത്തറ, കുണ്ടായിത്തോട് ഭാഗങ്ങളിലായി ഏഴുപേർ, ഒരു പുതുപ്പാടി സ്വദേശി എന്നിവർക്കാണ് ഇവരിൽനിന്ന് രോഗം ബാധിച്ചത്. ഇതിനെത്തുടർന്നാണ് ഇത്രയും ഭാഗങ്ങൾ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. അതേസമയം, കണ്ടെയ്ൻമൻെറ് സോണായിരുന്ന വെള്ളയിൽ വാർഡിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story