Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹവ്യാപനം; ബ്രേക്ക്...

സമൂഹവ്യാപനം; ബ്രേക്ക് ദ ചെയിൻ ഡയറി തയാറാക്കാൻ ആരോഗ്യവകുപ്പ് നിർദേശം

text_fields
bookmark_border
കോഴിക്കോട്: കോവിഡ് സമൂഹവ്യാപന സൂചന നൽകുേമ്പാൾ രോഗവ്യാപനം തടയാൻ ഓരോരുത്തരും സ്വയം സന്നദ്ധരാകണമെന്ന് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും നിർദേശിച്ചു. ഓരോ വ്യക്തിയും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര ചെയ്യണം. എപ്പോൾ എവിടെയൊക്കെ പോയി എന്നും എത്രസമയം ചെലവഴിച്ചുവെന്നുമുള്ള വിവരങ്ങൾ വ്യക്തമായി എഴുതി സൂക്ഷിക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്. രോഗം സ്ഥിരീകരിച്ചതിന് രണ്ടും മൂന്നും ദിവസം മുമ്പുള്ള കാര്യങ്ങൾ പോലും കൃത്യമായി പലർക്കും ഓർത്തെടുക്കാൻ സാധിക്കാതെ വരുന്നതാണ് വിവരങ്ങൾ എഴുതി സൂക്ഷിക്കണമെന്ന നിർദേശവുമായി അധികൃതർ രംഗത്തെത്താൻ കാരണം. ആരൊക്കെയായി സമ്പർക്കത്തിൽ വന്നുവെന്ന് രോഗികൾക്ക് കൃത്യമായി ഓർത്തെടുക്കാൻ കഴിയാത്തതുമൂലം പലരെയും നിരീക്ഷണത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയാതാവുകയും ഇത് ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്നതിന് ഇടവെക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ രോഗം ബാധിച്ചവരിൽ 30പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അതിൽ െവള്ളയിൽ ഫ്ലാറ്റിൽ രോഗം ബാധിച്ച സെക്യൂരിറ്റി ജീവനക്കാരനും വലിയങ്ങാടിയിലെ വ്യാപാരിയുെട മകനായ കൊളത്തറ സ്വദേശിക്കും ചക്കുംകടവിലെ യുവതിക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ജില്ലയിൽ സമ്പർക്കം വഴിയുണ്ടായ 25 കേസുകളും ഇവരിൽനിന്ന് പകർന്നതാണ്. കോവിഡ് ഡയറി സൂക്ഷിക്കുന്നുണ്ടെങ്കിൽ ഓരോ ദിവസവും ഏതൊക്കെ സമയങ്ങളില്‍ എവിടെയെല്ലാം സന്ദര്‍ശിച്ചു എന്നത് മനസ്സിലാക്കി റൂട്ട് മാപ്പ് തയാറാക്കാന്‍ സഹായകരമാകും. നിലവില്‍ കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ പരിശോധിച്ചും മറ്റുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ റൂട്ട് മാപ്പ് തയാറാക്കുന്നത്. ഇത് വളരെ ദുഷ്‌കരമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കായും യാത്രചെയ്യുന്നവർ നിർബന്ധമായും മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കോവിഡ് ഡയറിയും സൂക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story