Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെഡി. കോളജിൽ...

മെഡി. കോളജിൽ ഡോക്ടർമാർ ഏറ്റുമുട്ടി

text_fields
bookmark_border
conflict
cancel

ആർപ്പൂക്കര: മെഡിക്കൽ കോളജിൽ ഡോക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ഇതുകണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളും അവരുടെ സഹായികളും പകച്ചുനിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജനറൽ സർജറി വിഭാഗത്തിലെ മെഡിക്കൽ ഓഫിസറും യൂറോളജി വിഭാഗത്തിലെ ജൂനിയർ ഡോക്ടറും തമ്മിലായിരുന്നു സംഘട്ടനം.

15 വയസ്സുകാരെൻറ പരിശോധന സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ യൂറോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യണമെന്ന മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ ഇതര സംസ്ഥാനക്കാരനായ യുവഡോക്ടർ എതിർത്തു.

ഇതാണ് തർക്കത്തിന് കാരണമായത്. തർക്കം മൂത്ത് കൈയേറ്റത്തിലാണ് കലാശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ ആശുപത്രി അധികൃതർ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical college doctor
News Summary - Medical college Doctors clashed
Next Story