ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsകോട്ടയം: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ കടന്നുപിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ. കുമരകം അപ്സര ജങ്ഷന് സമീപം അത്തിക്കളത്തിൽ ദിപിൻ ലാലിനെയാണ് (22)കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകീട്ട് 6.30ന് ജെട്ടി പാലത്തിന് സമീപത്തായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം വന്ന 15 വയസ്സുകാരിയുടെ കൈക്ക് പിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തു. പ്രണയാഭ്യർഥന നിരാകരിച്ചതായിരുന്നു പ്രകോപനകാരണം. സംഭവം കണ്ട് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും ഭയന്നു.
പിന്നീട് പ്രതി ഒളിവിൽപോകുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസും ചാർജ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിൽ ശനിയാഴ്ച ഇല്ലിക്കൽ ഭാഗത്തുനിന്ന് കുമരകം എസ്.ഐ വി. സുരേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ സാഹസികമായി പിടിച്ചത്.
പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. കുമരകത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപന വ്യാപകമാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.