Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTപെട്ടിമുടി: മരിച്ചവരുടെ എണ്ണം 61; മൂന്നു മൃതദേഹം കൂടി കണ്ടെടുത്തു
text_fieldsbookmark_border
റഡാര്‍ സംവിധാനവും ഉപയോഗപ്പെടുത്തി മൂന്നാർ: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. െചാവ്വാഴ്ചത്തെ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണിത്. അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട ഒമ്പതുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. തുടര്‍ച്ചയായ 12ാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തിയത്. ദുരന്തഭൂമിയില്‍നിന്ന് വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു െചാവ്വാഴ്ച ഊര്‍ജിത തിരച്ചില്‍. പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു. റഡാര്‍ സംവിധാനത്തിൻെറ സഹായവും ഉപയോഗപ്പെടുത്തി. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് ഉപയോഗിച്ചത്. ചെന്നൈയില്‍ നിന്ന് നാലംഗസംഘം ഇതിനായി എത്തി. കാലാവസ്ഥ കൂടുതൽ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ താൽക്കാലികമായി നിര്‍ത്തി െവച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അനുകൂല കാലാവസ്ഥയാണെങ്കില്‍ ഇവയും തിരച്ചിലില്‍ സജീവമാകും. ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി പെട്ടിമുടിയിലുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ദേവികുളം സബ് കലക്ടര്‍ എസ്. പ്രേംകൃഷ്ണ, അസി. കലക്ടര്‍ സൂരജ് ഷാജി, ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവരാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story