Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 12:02 AM GMT Updated On
date_range 22 Jan 2021 12:02 AM GMTമറയൂര്‍ ചന്ദനലേലത്തിൽ 37.8 കോടിയുടെ വില്‍പന
text_fieldsbookmark_border
മറയൂര്‍ (ഇടുക്കി): ഈ വര്‍ഷം ആദ്യമായി നടന്ന മറയൂര്‍ ചന്ദനലേലത്തില്‍ റെക്കോഡ് വില്‍പന. കോവിഡ് പ്രതിസന്ധിക്കിടെയുള്ള രണ്ടാമത്തെ ലേലമാണ് രണ്ടുദിവസമായി നടന്നത്. ആകെ 37.8 കോടി രൂപയുടെ വില്‍പന നടന്നു. ആദ്യദിന ലേലത്തില്‍ 31.13 കോടിയുടെ വില്‍പന നടന്നിരുന്നു. 35 ക്ലാസുകളിലായി 101.58 ടണ്‍ ചന്ദനമാണ് കേരള വനം വകുപ്പ് ലേലത്തിന് എത്തിച്ചത്. വിലായത്ത് ബുദ്ധ ഇനത്തിൽപെട്ട ഒന്നാംക്ലാസ് ചന്ദനത്തിന് കിലോഗ്രാമിന് 19,030 രൂപ ഉയര്‍ന്ന വിലയായി ലഭിച്ചു. ഏറ്റവും കുറഞ്ഞ വില ലഭിച്ചത് ക്ലാസ് 15ൽപെട്ട സാപ്‌വുഡ് ചിപ്സിനാണ്. പതിവുപോലെ കർണാടക സോപ്‌സ് ആൻഡ് ഡിറ്റര്‍ജൻെറ് 90 ശതമാനവും ലേലത്തില്‍ വാങ്ങി. കോട്ടക്കല്‍ ആര്യവൈദ്യശാല, നെടുപറമ്പില്‍ ക്ഷേത്ര ദേവസ്വം, ഔഷധി ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ ലേലത്തിൽ പങ്കെടുത്തു. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ബി. രഞ്ജിത്, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.ജി. വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം: TDG Marayoor Chandanam ചന്ദനത്തടികള്‍ മറയൂര്‍ ഗോഡൗണില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story