Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:58 PM GMT Updated On
date_range 22 Oct 2020 11:58 PM GMTകെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി
text_fieldsbookmark_border
കോട്ടയം: കെ.എസ്.ആർ.ടി.സിക്ക് പുതിയ 360 ബസുകൾ വാങ്ങാൻ ഗതാഗതവകുപ്പ് അനുമതി നൽകി. ഫാസ്റ്റ് പാസഞ്ചർ -50 എണ്ണം ( വൈദ്യുതി), സൂപ്പർ ഫാസ്റ്റ് ബസുകൾ - 310 എണ്ണം( സി.എൻ.ജി ) ഉൾപ്പെടെയുള്ളവ വാങ്ങാൻ 286.50 കോടിയുടെ അനുമതിയാണ് സർക്കാർ നൽകിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. പദ്ധതിയുടെ ആകെ ചെലവായ 286.50 കോടിയിൽ 27.50 കോടി ( 50 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് ) കേന്ദ്രസർക്കാറിൻെറ 'ഫെയിം 2' പദ്ധതിയുടെ കീഴിൽ സബ്സിഡി ലഭ്യമാകും. ശേഷിക്കുന്ന തുകയായ 259 കോടി കിഫ്ബിയിൽനിന്ന് നാലു ശതമാനം പലിശ നിരക്കിൽ വായ്പയായാണ് ലഭിക്കുക. ഡൽഹി കഴിഞ്ഞാൽ തിരുവനന്തപുരത്തെ ഗ്രീൻ സിറ്റിയാക്കാനുള്ള ഉദ്യമത്തിൻെറ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷത്തിനകം സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് പൂർണമായി നടപ്പാക്കാനാണ് ശ്രമം. ഇതിനായി ആനയറയിൽ സി.എൻ.ജി പമ്പ് വന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ പമ്പ് ആരംഭിക്കുന്നതിനുവേണ്ടി ഓയിൽ കമ്പനികൾ പഠനം നടത്തി വരുകയാണ്. എൽ.എൻ.ജിയുടെ വില മാർക്കറ്റിൽ വളരെ കുറവാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 44 രൂപക്കാണ് ഒരു കിലോ എൽ.എൻ.ജി നൽകുന്നത്. സി.എൻ.ജിയുടെ വില 57.3 രൂപയും. ഇപ്പോൾ ഡീസൽ വാങ്ങുന്നതിന് ലിറ്ററിന് 71 രൂപ വരെയാണ് നൽകേണ്ടി വരുന്നത്. പുതിയ രീതിയിലേക്ക് മാറിയാൽ ഏകദേശം 30 ശതമാനം സാമ്പത്തികം ലാഭം ഇന്ധനംവഴി ഉണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story