Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 263 പുതിയ...

ജില്ലയില്‍ 263 പുതിയ കോവിഡ് രോഗികള്‍

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 263പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 255പേർക്കും സമ്പര്‍ക്കം മുഖേനയാണ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടുപേർ രോഗബാധിതരായി. പുതുതായി 2108 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 119 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടും. 60 വയസ്സിനു മുകളിലുള്ള 57പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 800പേർ രോഗമുക്തരായി. 5963 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52882പേര്‍ കോവിഡ് ബാധിതരായി. 46880പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11989 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -38 ചങ്ങനാശ്ശേരി - 19 പാലാ, തലയാഴം - 16 കുറിച്ചി - 10 മാടപ്പള്ളി, എലിക്കുളം-9 കടപ്ലാമറ്റം, മീനച്ചിൽ - 8 കങ്ങഴ, വെച്ചൂർ - 7 മുണ്ടക്കയം - 6 അയർക്കുന്നം, വൈക്കം, കടുത്തുരുത്തി, തീക്കോയി, ഏറ്റുമാനൂർ, വാകത്താനം, അതിരമ്പുഴ, വെള്ളാവൂർ - 5 തലയോലപ്പറമ്പ്, കിടങ്ങൂർ - 4 തലനാട്, ചിറക്കടവ്, കുറവിലങ്ങാട്, ഉദയനാപുരം, എരുമേലി, ആർപ്പൂക്കര, പാമ്പാടി - 3 ഈരാറ്റുപേട്ട, ഭരണങ്ങാനം, ഉഴവൂർ, അയ്മനം, തലപ്പലം, കാണക്കാരി, മണർകാട്, പള്ളിക്കത്തോട്, വിജയപുരം, പാറത്തോട്, രാമപുരം - 2 തിരുവാർപ്പ്, കറുകച്ചാൽ, മറവന്തുരുത്ത്, കോരുത്തോട്, വാഴപ്പള്ളി, കരൂർ, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടനാട്, പുതുപ്പള്ളി, കൂട്ടിക്കൽ, വാഴൂർ, ടി.വി പുരം, നെടുംകുന്നം, വെള്ളൂർ, ഞീഴൂർ, പായിപ്പാട്, മുളക്കുളം - 1. പെൻഷൻ വാങ്ങുന്നവർ സാക്ഷ്യപ​​ത്രം നൽകണം കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന്​ വിധവ പെൻഷൻ/അവിവാഹിത പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്​താക്കളിൽ 60 വയസിനു താഴെയുള്ളവർ, പുനർവിവാഹം ചെയ്​തിട്ടില്ല എന്ന സാക്ഷ്യപ​​ത്രം ഈ മാസം 16നകം നഗരസഭ കാര്യാലയത്തിൽ എത്തിക്കണം. അല്ലാത്ത പക്ഷം പെൻഷൻ ലഭിക്കുന്നതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story