Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ സി.പി.ഐക്ക്...

ജില്ലയിൽ സി.പി.ഐക്ക് ഉശിരൻ നേട്ടം; ജയം 108 വാർഡുകളിൽ

text_fields
bookmark_border
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.ഐക്ക് മികച്ച വിജയം. നാല് ജില്ല പഞ്ചായത്ത് ഡിവിഷനും 19 ബ്ലോക്ക് പഞ്ചായത്ത് വാർഡും 85 ഗ്രാമപഞ്ചായത്ത് വാർഡുകളും സ്വന്തമാക്കിയ പാർട്ടി മൂന്ന് നഗരസഭ വാർഡുകളിലും വിജയിച്ചു. ജില്ല പഞ്ചായത്തിലെ അടിമാലി, മൂന്നാർ, പാമ്പാടുംപാറ, വണ്ടിപ്പെരിയാർ, ഉപ്പുതറ എന്നീ ഡിവിഷനുകളിലാണ് സി.പി.ഐ ഇത്തവണ മത്സരിച്ചത്. അടിമാലി ഒഴികെ നാലിടത്തും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ഡിവിഷനിൽ മാത്രമാണ് ജയിച്ചത്. പാമ്പാടുംപാറയിൽനിന്ന് ജയിച്ച ജിജി കെ.ഫിലിപ്പിനാണ് കൂടിയ ഭൂരിപക്ഷം- 3567 വോട്ട്. ജില്ല പഞ്ചായത്തിലേക്ക് സി.പി.ഐ അഞ്ചു സീറ്റിൽ മത്സരിച്ചതിൽ നാലിലും വിജയിച്ചപ്പോൾ സി.പി.എം ഏഴിടത്ത് മത്സരിച്ചതിൽ അഞ്ചിടത്താണ് ജയിച്ചത്. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ 28 വാർഡിൽ മത്സരിച്ചതിൽ 19 ഇടത്ത് വിജയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 183 വാർഡിൽ മത്സരിച്ചപ്പോൾ 85 ഇടത്തും ജയിച്ചു. തൊടുപുഴ നഗരസഭയിൽ രണ്ട് സീറ്റാണ് സി.പി.ഐക്ക് ലഭിച്ചത്. നാല് വാർഡിലായിരുന്നു മത്സരം. കട്ടപ്പന നഗരസഭയിൽ ഒരു സീറ്റും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാണ് ഇത്തവണ ലഭിച്ചതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. മുന്നണി സംവിധാനത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് മികച്ച വിജയത്തിന് കാരണമായത്. പാർട്ടി വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കുമ്പോൾ തൃശൂർ, കൊല്ലം ജില്ലകളാണ് മുന്നിൽ. അവിടെ ആകെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡുകളുടെയും എണ്ണവും ഇടുക്കിയെ അപേക്ഷിച്ച് കൂടുതലാണ്. എന്നാൽ, ഇടുക്കിയുടെ പശ്ചാത്തലത്തിൽ മികച്ച പ്രകടനമായിരുന്നു സി.പി.ഐയുടേത്. ജില്ലയുമായി ബന്ധപ്പെട്ട പരിസ്ഥിതി, മൂന്നാർ വിഷയങ്ങളിൽ സി.പി.എം- സി.പി.ഐ തർക്കം പതിവാണെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ജയിച്ച തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷപദവി സംബന്ധിച്ച് എൽ.ഡി.എഫിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം വീതംവെക്കണമെന്ന നിലപാട് സി.പി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. രണ്ടുവർഷമെങ്കിലും അധ്യക്ഷപദവി സി.പി.ഐക്ക് ലഭിച്ചേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story