Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 11:59 PM GMT Updated On
date_range 29 Oct 2020 11:59 PM GMTകോവിഡ് വന്നു, പോയി; 102ാം വയസ്സിലും മുത്തശ്ശി ഹാപ്പി
text_fieldsbookmark_border
ഗാന്ധിനഗർ (കോട്ടയം): കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പോകാതെ ഹോം ക്വാറൻറീനിൽ കഴിഞ്ഞ 102കാരി രോഗമുക്തയായി. മാന്നാനം മണ്ണൂശ്ശേരി കുട്ടിപ്പടി പരേതനായ വാസുവിൻെറ ഭാര്യ ലക്ഷ്മിയാണ് (102) വ്യാഴാഴ്ച രോഗമുക്തയായത്. ലക്ഷ്മിയുടെ മകൻ വിശ്വംഭരൻ, ഭാര്യ പൊന്നമ്മ, മകൻ സനീഷ്, ഭാര്യ നെജി സനീഷ്, ഇവരുടെ നാലും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾ എന്നിവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾക്കാണ് രണ്ട് ഘട്ടത്തിലായി രോഗം പിടിപെട്ടത്. കഴിഞ്ഞ ഏഴിന് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് സനീഷും ഭാര്യയും കുട്ടികളുടെ ആശുപത്രിയിൽ എത്തി കുട്ടികളെ കാണിച്ചു. വൈറൽ പനിയെന്ന് പറഞ്ഞ് മരുന്ന് നൽകി മടക്കി അയച്ചു. തുടർന്ന് സനീഷും ഭാര്യയും രോഗലക്ഷണമുണ്ടായിരുന്ന വിശ്വംഭരനും കൂടി അതിരമ്പുഴ പ്രാഥമിക കേന്ദ്രത്തിലെത്തി. അവിടെ നിന്ന് വൈറൽ പനിയാണെന്ന് പറഞ്ഞ് മൂന്നുപേരെയും ആൻറിജൻ പരിശോധക്ക് വിധേയമാക്കാതെ പറഞ്ഞുവിട്ടു. വൈകീട്ടോടെ അഞ്ചുപേർക്കും കോവിഡ് ലക്ഷണങ്ങൾ രൂക്ഷമായി. തുടർന്ന് ഇവർ തന്നെ കോവിഡ് പരിശോധനക്ക് തയാറായി. ഒക്ടോബർ ഒമ്പതിന് ഫലം വന്നപ്പോൾ അഞ്ചുപേർക്കും കോവിഡ്. തുടർന്ന് എല്ലാവരും ഹോം ക്വാറൻറീനിലായി. പിന്നീട് 19ന് നടത്തിയ പരിശോധനയിൽ അഞ്ചുപേരും രോഗമുക്തരായി. എന്നാൽ, അതുവരെ രോഗമില്ലാതിരുന്ന വിശ്വംഭരൻെറ മാതാവ് ലക്ഷ്മിയും വിശ്വംഭരൻെറ ഭാര്യ പൊന്നമ്മയും രോഗബാധിതരായി. ഹോം ക്വാറൻറീനിലായിരുന്ന ഇവരും വ്യാഴാഴ്ച രോഗമുക്തരായി. നെജി സനീഷ് കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഇ.സി.ജി ടെക്നീഷനാണ്. സെപ്റ്റംബർ അവസാന ആഴ്ചയിൽ ഇവരുടെ സഹപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിക്കുകയും ക്വാറൻറീനിൽ പോകുകയും ചെയ്തിരുന്നു. എന്നാൽ, കൂടെ ജോലി ചെയ്ത നെജിക്ക് നിശ്ചിതസമയം ക്വാറൻറീൻ അനുവദിക്കാതിരുന്നതാണ് രോഗവ്യാപനത്തിനു കാരണമെന്ന് സംശയിക്കുന്നു. ചിത്രം: KTG Lakshmi ലക്ഷ്മി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story