Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാരക ലഹരി മരുന്നുമായി...

മാരക ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിൽ

text_fields
bookmark_border
മാരക ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിൽ
cancel
കുമളി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കുമളിയിൽ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തേക്കടിയിൽ സ്വകാര്യ റിസോർട്ട് ഏറ്റെടുത്തുനടത്തുന്ന പെരുവന്താനം മുറിഞ്ഞപുഴ ഇളംതുരുത്തിയിൽ വീട്ടിൽ ഷെഫിൻ മാത്യു (34), സുഹൃത്ത് തൃശൂർ കൊടുങ്ങല്ലൂർ പാത്തേശ്ശേരി വീട്ടിൽ സാന്ദ്ര (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് 290 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കുമളി ടൗണിലെ ഹൈറേഞ്ച് െറസിഡൻസിയിൽ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ മുറിയിൽ എക്സൈസ് സംഘം പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ സാന്ദ്ര ഇൻസ്റ്റഗ്രാം വഴിയാണ് തേക്കടിയിൽ ചെറുകിട റിസോർട്ട് നടത്തുന്ന ഷെഫിനുമായി സൗഹൃദത്തിലായത്. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നൽകിയതെന്നാണ് സാന്ദ്ര എക്സൈസ് അധികൃതരോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന കാര്യം അന്വേഷണത്തിലാണ്. ബുധനാഴ്ച ഉച്ചയോടെ പരുന്തുംപാറയിൽവെച്ച് ഇരുവരെയും സംശയം തോന്നി എക്സൈസ് അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇവരുടെ കാർ പരിശോധിച്ചപ്പോൾ ഇതിനുള്ളിൽനിന്ന് ലഹരിമരുന്നിൻെറ കുറച്ചു ഭാഗം ലഭിച്ചു. തുടർന്നാണ് താമസസ്ഥലത്ത് എത്തിയത്. തേക്കടിയിൽ ഷെഫിനും മറ്റൊരു സുഹൃത്തും ചേർന്ന് റിസോർട്ട് നടത്തുന്നതിനിടെ മറ്റൊരിടത്ത് ഇവർ മുറിയെടുത്തതും അധികൃതരിൽ സംശയത്തിനിടയാക്കി. വണ്ടിപ്പെരിയാർ എക്സൈസ് ഓഫിസിലെ അസി. ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവൻറിവ് ഓഫിസർ ഡി. സതീഷ് കുമാർ, രാജ്കുമാർ, ഉദ്യോഗസ്ഥരായ ദീപു കുമാർ, വരുൺ എസ്. നായർ, സിന്ധു കെ. തങ്കപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും. ............ cap: ലഹരിമരുന്നുമായി കുമളിയിൽ എക്സൈസ് പിടിയിലായവർ .........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story