Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 12:01 AM GMT Updated On
date_range 22 Jan 2021 12:01 AM GMTകണ്യാട്ട്‌നിരപ്പ് പള്ളി: പാത്രിയാര്‍ക്കീസ് വിഭാഗത്തിെൻറ അപ്പീൽ സുപ്രീംകോടതി തള്ളി
text_fieldsbookmark_border
കണ്യാട്ട്‌നിരപ്പ് പള്ളി: പാത്രിയാര്‍ക്കീസ് വിഭാഗത്തിൻെറ അപ്പീൽ സുപ്രീംകോടതി തള്ളി കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനപ്രകാരം കണ്യാട്ട്‌നിരപ്പ് സൻെറ് ജോണ്‍സ് പള്ളി ഭരിക്കണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ പാത്രിയാര്‍ക്കീസ് വിഭാഗം നല്‍കിയ സ്പെഷൽ ലീവ് പെറ്റീഷൻ സുപ്രീംകോടതി മൂന്നംഗ െബഞ്ച് തള്ളി. എറണാകുളം ജില്ല കോടതിയുടെ ഉത്തരവ് പ്രകാരം കണ്യാട്ട്‌നിരപ്പ് പള്ളി വികാരി 1934ലെ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. അത് കോടതി നിയമിച്ച കമീഷന്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയാറാക്കിയ പട്ടികയിൽനിന്ന് 1600ല്‍പരം പാത്രിയാര്‍ക്കീസ് വിഭാഗക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പരാതി ഹൈകോടതി പരിശോധിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. പള്ളി സെമിത്തേരിയില്‍ സംസ്കാരം തടസ്സപ്പെടുത്തിയെന്നും അനധികൃതമായി സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട് വികാരി പെറ്റീഷന്‍ നല്‍കിയെന്നുമാണ് പാത്രിയാർക്കീസ് വിഭാഗത്തിൻെറ ആരോപണം. പള്ളിവക മരങ്ങള്‍ വെട്ടിയെന്നും പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് പള്ളി ഭരണം റിസീവറെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, 2017 മുതല്‍ ഈ പള്ളിയുടെ വിവിധ കേസുകള്‍ സുപ്രീംകോടതിതന്നെ തീര്‍പ്പ് കല്‍പിച്ചതാണെന്നും 1934ലെ ഭരണഘടനപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് കമീഷന്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാകുന്നുവെന്നും ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗണ്ടര്‍, ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ വാദങ്ങള്‍ക്ക് പ്രസക്തിയിെല്ലന്ന് കണ്ടെത്തിയ കോടതി കേസ് തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story