Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 12:00 AM GMT Updated On
date_range 19 Jan 2021 12:00 AM GMTഅഭയ കേസ്: ഫാ. തോമസ് കോട്ടൂർ അപ്പീൽ നൽകി
text_fieldsbookmark_border
കൊച്ചി: സിസ്റ്റര്‍ അഭയ വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ചോദ്യംചെയ്ത് ഫാ. തോമസ് കോട്ടൂർ ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകി. വിചാരണയിലും വിധിയിലും അപാകതകളും ക്രമക്കേടുകളുമുണ്ടെന്നും നിരപരാധിത്വം തെളിയിക്കാൻ മതിയായ രേഖകളും മറ്റും സമർപ്പിച്ചിട്ടും പരിഗണിക്കാതെയാണ് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കോട്ടയം പയസ് ടെൻത് കോൺവൻറ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ േകസിലാണ് ഫാ. കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ശിക്ഷിച്ചത്. പ്രതികള്‍ തമ്മിലെ ശാരീരികബന്ധം അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തലക്കടിച്ചുവീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് കേസ്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിൽ 2020 ഡിസംബർ 23നാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. ഫാ. കോട്ടൂരിനൊപ്പം സിസ്റ്റര്‍ സെഫിക്കും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഫാ. കോട്ടൂർ മാത്രമാണ് അപ്പീൽ ഹരജി നൽകിയിട്ടുള്ളത്. വാക്കാൽ മാത്രമല്ല, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന രേഖാമൂലമുള്ള വ്യക്തമായ തെളിവുകളും ഹാജരാക്കിയിരുന്നതായി അപ്പീൽ ഹരജിയിൽ പറയുന്നു. എന്നാൽ, ഇതിൻെറ അടിസ്ഥാനത്തിലുള്ള വിസ്താരത്തിനോ എതിർ വിസ്താരത്തിനോ പ്രോസിക്യൂഷൻ തയാറായില്ല. തെളിവുകളും കേസുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും വളച്ചൊടിച്ചാണ് ശിക്ഷവിധി പുറപ്പെടുവിച്ചത്. നിയമവിരുദ്ധമായ വിധത്തിലാണ് വിചാരണ അവസാനിപ്പിച്ചത്. കോണ്‍വൻറില്‍ മോഷണത്തിനെത്തിയെന്ന് പറയുന്ന അടക്ക രാജുവിൻെറയും പൊതുപ്രവര്‍ത്തകനെന്ന് പറയപ്പെടുന്ന കളര്‍കോട് വേണുഗോപാലിൻെറയുമടക്കം വിശ്വാസ്യതയില്ലാത്ത മൂന്ന് സാക്ഷികളുടെ പരസ്പര ബന്ധമില്ലാത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് തങ്ങളെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. സാക്ഷികൾ വെളിപ്പെടുത്തിയ മൂന്ന് സാഹചര്യങ്ങളും കുറ്റകൃത്യവുമായി ഹരജിക്കാരനെ ബന്ധിപ്പിക്കാൻ മതിയായതല്ല. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയതിലും പ്രതികളുടെ വിചാരണയിലും അന്തിമ വാദത്തിൻെറ സമയത്ത് പുതിയ രേഖകൾ സമർപ്പിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകിയതിലും ഗുരുതര ക്രമക്കേടുകളുണ്ടായിട്ടുണ്ട്. നിയമവിരുദ്ധവും വസ്തുതകൾക്കും സാഹചര്യങ്ങൾക്കും നിരക്കാത്തതും അനുചിതവുമായതിനാൽ വിധി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story