Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 11:58 PM GMT Updated On
date_range 18 Jan 2021 11:58 PM GMTശബരിമല ക്ഷേത്രനട നാളെ അടക്കും
text_fieldsbookmark_border
പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിന് ചൊവ്വാഴ്ച രാത്രി മാളികപ്പുറത്ത് നടക്കുന്ന ഗുരുതിയോടെ സമാപനമാകും. ചൊവ്വാഴ്ച രാത്രി 8.30ന് അത്താഴപൂജ. 8.50ന് ഹരിവരാസനം പാടി ഒമ്പതിന് ശ്രീകോവില്‍ നട അടക്കും. ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഭക്തര്‍ക്ക് ചൊവ്വാഴ്ചകൂടി മാത്രമേ ദര്‍ശനത്തിന് അനുമതിയുള്ളൂ. ബുധനാഴ്ച രാവിലെ അഞ്ചിന് നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15ന് ഗണപതി ഹോമം. ശേഷം രാജപ്രതിനിധി ദർശനം നടത്തും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ ഹരിവരാസനം പാടി നട അടക്കും. ആറുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച് പേടകവാഹകര്‍ പതിനെട്ടാംപടിയിലൂടെ പന്തളത്തേക്കുള്ള മടക്കയാത്ര ആരംഭിക്കും. അങ്ങനെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് സമാപ്തിയാകും. രാജപ്രതിനിധികള്‍ ദര്‍ശനം നടത്തി ശബരിമല മണ്ഡലകാല ഉത്സവത്തിൻെറ സമാപനത്തിന് മുന്നോടിയായി പന്തളരാജപ്രതിനിധികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. രാജപ്രതിനിധികളായ പ്രദീപ് കുമാര്‍ വര്‍മ, സുരേഷ് വര്‍മ എന്നിവരാണ് ശബരിമലയിലെത്തിയത്. രാജപ്രതിനിധികള്‍ തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, കീഴ്ശാന്തിക്കാര്‍, കഴകക്കാര്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് ആചാരപരമായി നല്‍കിവരുന്ന ഉപഹാര സമര്‍പ്പണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story