Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightധനമന്ത്രി...

ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഗവ. കോൺട്രാക്ടേഴ്സ് സംയുക്തസമിതി

text_fields
bookmark_border
കുടിശ്ശിക 8500 കോടി; 19ന് നിയമസഭ മാർച്ച് കോട്ടയം: സംസ്ഥാനത്തെ കരാറുകാർക്ക് 8500 കോടിയോളം രൂപ നൽകാനുണ്ടെന്നിരിക്കെ എല്ലാവരുടെയും കുടിശ്ശിക തീർത്തുവെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് സംയുക്ത സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒന്നരവർഷംവരെ പഴക്കമുള്ള ബില്ലുകളാണ് കുടിശ്ശികയായിരിക്കുന്നത്. എന്നാൽ, ഇതിനെക്കുറിച്ച് ബജറ്റിൽ പരാമർശമൊന്നുമില്ല. അസംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിർമാണ മേഖലയിൽ കോവിഡ് സൃഷ്ടിച്ച മാന്ദ്യം പരിഹരിക്കുന്നതിന് ബജറ്റിൽ നിർദേശമൊന്നുമില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായി 19ന് തിരുവനന്തപുരം ജലഭവനിൽനിന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ മാര്‍ച്ച് ഫ്ലാഗ്ഓഫ് ചെയ്യും. എം.എസ്.എം.ഇ ആനുകൂല്യങ്ങള്‍ നല്‍കുക, വ്യാജ പരാതികളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തികളുടെ ഫയലുകള്‍ വര്‍ഷങ്ങളോളം കൈവശംവെക്കുന്നത് അവസാനിപ്പിക്കുക. വ്യാജ പരാതിക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ വര്‍ഗീസ് കണ്ണമ്പള്ളി, റജി ടി. ചാക്കോ, ഷാജി ഇലവത്തില്‍, മനോജ് പാലത്ര, ശ്രീജിത്ത്‌ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story