Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 12:02 AM GMT Updated On
date_range 16 Jan 2021 12:02 AM GMTശബരി റെയിൽപാതയിൽ ചൂളംവിളി മുഴങ്ങും
text_fieldsbookmark_border
കോട്ടയം: അങ്കമാലി-ശബരി റെയിൽപാതയുടെ ചെലവിൻെറ പകുതി സംസ്ഥാനം വഹിക്കുെമന്ന പ്രഖ്യാപനം വന്നതോടെ ജില്ലയുടെ മലയോരമേഖല ചൂളംവിളിക്കായുള്ള കാത്തിരിപ്പിലാണ്. ബജറ്റിൽ 2000 കോടിയിലധികം രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചതോടെ കാത്തിരിപ്പിന് വിരാമമിട്ട് സർക്കാർ പച്ചക്കൊടി വീശിയിരിക്കുകയാണ്. 111 കിലോമീറ്ററുള്ള പാതക്ക് 2815 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൻെറ പകുതിയാണ് സർക്കാർ വഹിക്കുക. ഇതിനായി കിഫ്ബിയിൽനിന്ന് പണം അനുവദിക്കുമെന്നും കഴിഞ്ഞയാഴ്ചയാണ് സർക്കാർ പ്രഖ്യാപിച്ചത്. 1998ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. എരുമേലി വഴിയുള്ള പാത യാഥാർഥ്യമാവുന്നതോടെ ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടുമെന്നതിനുപുറമെ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാത മധ്യകേരളത്തിൽ സമഗ്രവികസനത്തിനും വഴിവെക്കും. ശബരിമല ദര്‍ശനത്തിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിൻെറ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കേരളത്തിലെ മൊത്തം ജനസംഖ്യയെക്കാൾ അധികമാണ് ശബരിമലയിൽ ഒരുവർഷം വരുന്ന വിശ്വാസികളുടെ എണ്ണം. എന്നാൽ, ഇവർക്ക് ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ സഞ്ചാരമാർഗം ഇല്ലെന്നത് അപര്യാപ്തതയായിരുന്നു. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ 2815 കോടിയായി ഉയര്‍ന്നു. നിര്‍മാണ ചെലവിൻെറ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവേ എടുത്തു. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. ചെലവിൻെറ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് ചെലവിൻെറ പകുതി വഹിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. അങ്കമാലി-ശബരിപാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. എച്ച്.എൻ.എൽ: പ്രതീക്ഷയോടെ തൊഴിലാളികൾ കോട്ടയം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ) ഏറ്റെടുത്ത് കമ്പനി രൂപത്കരിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 4.5 കോടി നീക്കിവെച്ചത് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നു. സർക്കാർ ഏറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണ്. സർക്കാർ ഏറ്റെടുക്കുന്നതോടെ വെള്ളൂരിൻെറ പഴയ പ്രതാപകാലം തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തൊഴിലാളികളും കുടുംബങ്ങളും. കമ്പനി പൂട്ടിയതോടെ ഇവർക്ക് തൊഴിലും ശമ്പളവുമില്ല. 2016 മുതൽ വിരമിച്ചവർക്ക് ആനുകൂല്യങ്ങളടക്കം കിട്ടിയിട്ടില്ല. പട്ടിണി മാറ്റാൻ കൂലിപ്പണിക്കുപോയാണ് ഭൂരിഭാഗം പേരും കഴിയുന്നത്. ബാങ്കുകളുടെ വായ്പ ബാധ്യത സംബന്ധിച്ച് തീർപ്പായിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പള കുടിശ്ശിക, ആനുകൂല്യം, വിരമിച്ചവരുടെ പി.എഫ് അടക്കം ആനുകൂല്യം, കെ.എസ്.ഇ.ബിയുടെ കുടിശ്ശിക തുടങ്ങിയവ തീർക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story