Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 12:00 AM GMT Updated On
date_range 15 Jan 2021 12:00 AM GMTപൊലീസിനെതിരെ ഷെഫീഖിെൻറ കുടുംബം
text_fieldsbookmark_border
പൊലീസിനെതിരെ ഷെഫീഖിൻെറ കുടുംബം കോട്ടയം: കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയാണെന്ന് ഷെഫീഖിൻെറ ഭാര്യ സെറീന മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്ന് ഷെഫീഖ് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമാണെന്നും സെറീന പറഞ്ഞു. ഒറ്റക്ക് താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്തെന്ന കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച കൊച്ചി ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഷെഫീഖിനെ കാക്കനാട് ജില്ല ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറൻറീൻ സൻെററിൽ പാർപ്പിച്ചു. ഇവിടെവെച്ച് അപസ്മാരബാധയുണ്ടാകുകയും കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ബുധനാഴ്ച പുലർച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story