Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 14 Jan 2021 12:01 AM GMTശബരിമല വരുമാനത്തിൽ ഗണ്യമായ കുറവ്; സർക്കാർ സഹായം തേടും-ദേവസ്വം ബോർഡ് പ്രസിഡൻറ്
text_fieldsbookmark_border
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടന കാലം പൂർത്തിയാകുന്ന ശബരിമലയിൽ വരുമാനത്തിൽ ഗണ്യമായ കുറവ്. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ നിയന്ത്രിച്ചതുമൂലം കഴിഞ്ഞ തീർഥാടന കാലത്ത് ലഭിച്ചതിൻെറ ആറു ശതമാനം മാത്രമാണ് ഇത്തവണത്തെ വരുമാനം. ഇത്തവണ മകരവിളക്കിന് തലേന്ന് വരെ 16.30 കോടിയാണ് വരുമാനം. കഴിഞ്ഞ തവണ 166 കോടി രൂപ വരുമാനം ലഭിച്ച സ്ഥാനത്താണിത്. ഈ സാഹചര്യത്തിൽ സർക്കാറിനോട് കൂടുതൽ സഹായം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എന്‍. വാസു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാസപൂജകള്‍ക്ക് അഞ്ച് ദിവസമെന്നുള്ളത് വര്‍ധിപ്പിക്കുന്നത് അംഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. നിയന്ത്രണങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ തീർഥാടനകാലം വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞു. 1,32, 673 പേരാണ് ദര്‍ശനം നടത്തിയത്. വരുന്ന തീര്‍ഥാടനകാലത്തിന് മുമ്പ് കൂടുതല്‍ വരുമാനമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കും.. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വിഭവ സമാഹരണവും നടത്തും. 1250 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. ഇതില്‍ 50 ക്ഷേത്രങ്ങളില്‍ മാത്രമാണ് നിത്യവരുമാനമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡംഗം പി.എം. തങ്കപ്പന്‍, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story