Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാലാവധിക്കുമുമ്പ്...

കാലാവധിക്കുമുമ്പ് ജോസിെൻറ രണ്ടാം രാജി; കൈവിടുന്നത് യു.ഡി.എഫ് 'പാരിതോഷികം'

text_fields
bookmark_border
കാലാവധിക്കുമുമ്പ് ജോസിൻെറ രണ്ടാം രാജി; കൈവിടുന്നത് യു.ഡി.എഫ് 'പാരിതോഷികം' കോട്ടയം: രാജ്യസഭാംഗത്വം ഒഴിഞ്ഞ ജോസ് കെ. മാണിയുടേത് പാർലമൻെററി കാലാവധി പൂർത്തിയാകുംമുേമ്പയുള്ള രണ്ടാം രാജി. രാജ്യസഭയിലേക്ക് മത്സരിക്കാൻ കോട്ടയം ലോക്സഭാംഗമായിരിക്കെ 2018 ജൂണിലായിരുന്നു ആദ്യ രാജി. പൊതുതെരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെയായിരുന്നു പിന്മാറ്റം. പിന്നീട് രാജ്യസഭാംഗമായി തെരഞ്ഞെടുക്കെപ്പട്ട് രണ്ടര വർഷമായപ്പോൾ ആ പദവിയും കൈവിട്ടു. ബാര്‍കോഴ ആരോപണത്തെത്തുടര്‍ന്ന് യു.ഡി.എഫ് വിട്ട കെ.എം. മാണിയെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാൻ യു.ഡി.എഫ് നേതൃത്വം 'പാരിതോഷികം' കൊടുത്തതാണ് രാജ്യസഭ സീറ്റ്. മുതിർന്ന നേതാവ് പി.ജെ. കുര്യൻ ഒഴിഞ്ഞ, കോൺഗ്രസിന് അവകാശപ്പെട്ട സീറ്റ് കൈവിട്ടതിനെതിരെ വി.എം. സുധീരൻ അടക്കമുള്ളവർ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം അത് തള്ളി. ഇതിനുപിന്നാലെ രാജ്യസഭ സീറ്റിലെ സ്ഥാനാർഥിയെ ചൊല്ലി മാണി-ജോസഫ് തർക്കവും ഉടലെടുത്തു. ഇതിനൊടുവിൽ മാണിയുടെ കൗശലത്തിൽ ജോസ് കെ. മാണി സ്ഥാനാർഥിയാവുകയായിരുന്നു. ലോക്സഭാംഗത്വം ഒഴിയാനുള്ള ജോസിൻെറ തീരുമാനത്തിൽ കടുത്തവിമർശനവുമായി രംഗത്തെത്തിയ ഇടതിനൊപ്പമുള്ള യാത്രക്കിെടയാണ് രണ്ടാം രാജി എന്നതും രാഷ്ട്രീയകൗതുകം. കോട്ടയം പാർലമൻെറ് മണ്ഡലത്തെ അനാഥമാക്കിയെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ മാസങ്ങളോളം തുടർസമരങ്ങളും നടന്നു. മണ്ഡലത്തിലെങ്ങും നിറഞ്ഞത് നൂറുകണക്കിന് ബാനറുകളും ബോർഡുകളുമായിരുന്നു. അന്നത്തെ രാജി ഇപ്പോഴത്തെ കേരള കോൺഗ്രസ് പിളർപ്പിനും വഴിമരുന്നിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി ഒഴിഞ്ഞ കോട്ടയത്ത് മത്സരിക്കാൻ പി.ജെ. േജാസഫ് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇത് 'വെട്ടി' തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കി. ഇത് ജോസഫും ജോസും തമ്മിെല കടുത്ത അകൽച്ചക്ക് വഴിവെച്ചു. ഇതിൻെറ തുടർച്ചയായിരുന്നു പാർട്ടിയിലെ പിളർപ്പ്. ജോസ് കെ. മാണി ഒഴിഞ്ഞ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിനുതന്നെ ലഭിക്കുമെന്നാണ് സൂചന. പി.ടി. ജോസ്, പി.കെ. സജീവ്, പത്തനംതിട്ട ജില്ല പ്രസിഡൻറ് എൻ.എം. രാജു, സ്റ്റീഫൻ ജോർജ് എന്നിവരാണ് കേരള കോൺഗ്രസിൻെറ സാധ്യതപ്പട്ടികയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story