Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപക്ഷിപ്പനി:...

പക്ഷിപ്പനി: നഷ്ടപരിഹാരം അപര്യാപ്തമെന്ന് കർഷകർ

text_fields
bookmark_border
കോട്ടയം: പക്ഷിപ്പനിയിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമെന്ന് താറാവ് കർഷകർ. രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ളതിന് 200 രൂപ വീതവും രണ്ടുമാസത്തിൽ താഴെയുള്ളതിന് 100 രൂപ വീതവും നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ച് രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. 2014ൽ പക്ഷിപ്പനി പടർന്നുപിടിച്ചപ്പോൾ അനുവദിച്ച നഷ്ടപരിഹാരം തന്നെയാണിത്. അന്ന് താറാവിൻ കുഞ്ഞിന് 12 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 23 രൂപയാണ്. മറ്റ് ചെലവുകളും കൂടിയിട്ടുണ്ട്. രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ള താറാവിനായി  ഈ കാലയളവിൽതന്നെ 200 രൂപയിലധികം തീറ്റയായും മരുന്നായും ചെലവഴിച്ചതായും താറാവ് കർഷകർ പറയുന്നു. ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ലക്ഷ്യമിട്ട് വളർത്തിയ താറാവുകളെയാണ് കൊന്നൊടുക്കിയത്. താറാവുകൾ ഏറ്റവും കൂടുതലായി വിറ്റഴിയുന്ന സമയംകൂടിയാണിത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോെട താറാവിൻെറയും മുട്ടയുടെയും വിൽപനയും നിലച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ വഴിയോരങ്ങളിൽ മുട്ട വിറ്റ് ഉപജീവനം കഴിച്ചിരുന്ന നിരവധി പേരാണുണ്ടായിരുന്നത്. പക്ഷിപ്പനി ഭീതി ഇവർക്കും തിരിച്ചടിയായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story