Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 12:00 AM GMT Updated On
date_range 2 Jan 2021 12:00 AM GMTവാഗമണ്ണിലെ ലഹരി പാർട്ടി: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsbookmark_border
തൊടുപുഴ: വാഗമണ്ണിലെ ലഹരി പാർട്ടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ. മധുവിനാണ് അന്വേഷണച്ചുമതല. കേസിന് സംസ്ഥാനത്തിന് പുറത്തേക്കും ബന്ധമുള്ള സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പിയുടെ നടപടി. കര്‍ണാടക, മഹാരാഷ്ട്ര ലഹരിസംഘങ്ങളുമായി വാഗമണ്‍ സംഘാടകര്‍ക്ക് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. നടി ബ്രിസ്റ്റി വിശ്വാസ് അടക്കമാണ് വാഗമണ്ണിലെ റിസോർട്ടിൽ പിടിയിലായത്. യുവ നടിയുടെ ലഹരി മാഫിയ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. തൊടുപുഴ സ്വദേശി അജ്മലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തി. എവിടെ നിന്നാണ് ലഹരിമരുന്ന് വരുന്നത്, ഇടനിലക്കാർ ആരെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വിശദ അന്വേഷണം വേണമെന്നാണ് പൊലീസിൻെറ നിലപാട്. ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട് ഗോവയിലും ബംഗളൂരുവിലും അന്വേഷണം നടത്തും. കേസിൽ അറസ്റ്റിലായവർക്ക് സിനിമാമേഖലയിലെ പ്രമുഖരുമായി അടുത്തബന്ധമുള്ളതായും സൂചനയുണ്ട്. സംസ്ഥാനത്തെ മറ്റുചില തട്ടിപ്പുകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടി നടക്കുന്നതിനിടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ നടി ഉൾെപ്പടെ ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. വട്ടപ്പതാലിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി നടക്കുന്നിടത്തുനിന്ന് 61 ഗ്രാം എം.ഡി.എം.എ.100 ഗ്രാം കഞ്ചാവ് ചരസ് എൽ.എസ്.ഡി സ്റ്റാമ്പ്, ഹഷീഷ് ഉൾെപ്പടെ ഏഴു തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ഷാജി കുറ്റിക്കാടേൻറതാണ് പാർട്ടി നടന്ന റിസോർട്ട്. 60 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. ക്രൈംബ്രാഞ്ചിൻെറ കസ്റ്റഡി അപേക്ഷ തള്ളി തൊടുപുഴ: വാഗമണ്‍ ലഹരി പാര്‍ട്ടി കേസിൽ ക്രൈംബ്രാഞ്ചിൻെറ കസ്റ്റഡി അപേക്ഷ സെഷൻസ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകാത്തതിനെ തുടർന്ന് കോടതി പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത് വെള്ളിയാഴ്ചയാണ്. കേസ് ഏറ്റെടുത്ത ആദ്യ ദിനം തന്നെ ക്രൈംബ്രാഞ്ചിൻെറ ഭാഗത്ത് അലംഭാവം ഉണ്ടായതാണ് കസ്റ്റഡി അപേക്ഷ നിരസിക്കുന്നതിൽ കലാശിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ തൊടുപുഴ മുട്ടം സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോ പബ്ലിക് പ്രോസിക്യൂട്ടറോ കോടതിയിൽ ഹാജരായില്ല. തുടർന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു കോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story