Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ മണ്ഡലകാല...

ശബരിമലയിൽ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്ര സമാപനം

text_fields
bookmark_border
ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ 41ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനംകുറിച്ച് ശനിയാഴ്ച ശബരിമലയിൽ മണ്ഡലപൂജ നടന്നു. രാവിലെ 11.40നും 12.20നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ നടന്ന മണ്ഡലപൂജക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജയരാജ് പോറ്റി സഹകാര്‍മികനായി. വിശേഷാല്‍ കളഭാഭിഷേകവും 25 കലശവും നടന്നു. തങ്കഅങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തിൻെറ അനിര്‍വചനീയ ചൈതന്യത്തിൻെറ ദര്‍ശനസാഫല്യത്തോടെയാണ് അയ്യപ്പഭക്തര്‍ മലയിറങ്ങിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള 450 പവൻെറ തങ്കഅങ്കി 1973ല്‍ നടക്കുെവച്ചത്. ഭക്തിസാന്ദ്ര അന്തരീക്ഷത്തില്‍ 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര വെള്ളിയാഴ്ച വൈകീട്ട് 6.22നാണ് സന്നിധാനത്തെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് തങ്കഅങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധനയും നടന്നു. ശനിയാഴ്ച രാത്രി ഒമ്പതിന് ഹരിവരാസനം പാടി നട അടച്ചതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനമായി. മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ഈ മാസം 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലപൂജ സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എന്‍. വാസു, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി, പൊലീസ് ഐ.ജി എസ്. ശ്രീജിത്ത്, ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അജിത് കുമാര്‍, സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ എ.എസ്. രാജു തുടങ്ങിയവരും മറ്റ് വിശിഷ്ടാതിഥികളും സന്നിഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story