Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസിലെ അനൈക്യം...

കോൺഗ്രസിലെ അനൈക്യം പരാജയകാരണം - ജോസഫ്​ വിഭാഗം

text_fields
bookmark_border
തൊടുപുഴ: ജോസ് കെ. മാണിയുടെ വിട്ടുപോക്കല്ല കോണ്‍ഗ്രസിലെ കൂട്ടയടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തിരിച്ചടിക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി. ഈ നില തുടര്‍ന്നാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും മുന്നണിയുടെ നില പരുങ്ങലിലാകും. തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനതലത്തില്‍ നോക്കിയാല്‍ ജോസ് വിഭാഗത്തിന് അഹങ്കരിക്കാൻ മാത്രം നേട്ടമുണ്ടായിട്ടില്ലെന്ന് മാത്രമല്ല മത്സരിച്ച സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നേറ്റമുണ്ടായിട്ടില്ലെന്നും ശനിയാഴ്​ച തൊടുപുഴയില്‍ ചേര്‍ന്ന ജോസഫ് വിഭാഗം ഉന്നതാധികാര സമിതി വിലയിരുത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ല പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത് ജോസ് കെ. മാണി വിഭാഗത്തി​ൻെറ നേട്ടമായി വ്യാഖ്യാനിക്കപ്പെടുകയാണ്. എന്നാല്‍, ഈ മൂന്ന് ജില്ലയിലും ബ്ലോക്ക്-ഗ്രാമതലങ്ങളില്‍ അവരുടെ പ്രകടനം മെച്ചപ്പെട്ടതല്ല. ജോസ് കെ. മാണി വിഭാഗം നേതാവ് റോഷി അഗസ്​റ്റ്യന്‍ പ്രതിനിധാനം ചെയ്യുന്ന ഇടുക്കി അസംബ്ലി മണ്ഡലത്തിലെ ഫലം ഇതിനു തെളിവാണ്. ഈ നിയോജക മണ്ഡലത്തി​ൻെറ ഭാഗമായ മൂലമറ്റം, മുള്ളരിങ്ങാട്, മുരിക്കാശ്ശേരി ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ജോസഫ് വിഭാഗമാണ് വിജയിച്ചത്. മൂലമറ്റത്തും മുരിക്കശ്ശേരിയിലും ജോസ് വിഭാഗവുമായി നേരിട്ടായിരുന്നു മത്സരം. ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഭൂരിപക്ഷം നഷ്​ടമായിരുന്ന കട്ടപ്പന നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചത് വന്‍ നേട്ടമാണ്. ഇടുക്കി മണ്ഡലത്തിലെ വാത്തിക്കുടി, കഞ്ഞിക്കുഴി, കുടയത്തൂര്‍, വാഴത്തോപ്പ് പഞ്ചായത്തുകളിലും ഇടുക്കി ബ്ലോക്കിലും യു.ഡി.എഫിനാണ് മേല്‍ക്കൈ എന്നതും ജോസ് വിഭാഗം ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാക്കുന്നതെന്നും ഉന്നതാധികാര സമിതി വിലയിരുത്തി. അതേസമയം, കോണ്‍ഗ്രസിലെ അനൈക്യം മൂലം യു.ഡി.എഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സീറ്റ്​ വിഭജനത്തില്‍ മുതല്‍ പ്രചാരണത്തില്‍ വരെ ഇത് പ്രതിഫലിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിലെ കലഹം മൂലമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story