Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:58 PM GMT Updated On
date_range 14 Dec 2020 11:58 PM GMTനാളെ...നാളെ; വിധി തൊട്ടടുത്ത്
text_fieldsbookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ ബുധനാഴ്ച നടക്കും. രാവിലെ എട്ടുമുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടുയന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. പരമാവധി എട്ട് പോളിങ് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരു വാര്‍ഡിലെ എല്ലാ പോളിങ് ബൂത്തിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെയായിരിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ല പഞ്ചായത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക. ജില്ല പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ ജില്ല പഞ്ചായത്ത് ഹാളില്‍ വരണാധികാരിയായ കലക്ടര്‍ എണ്ണും. വിധി ദിനത്തിലേക്കുള്ള ദൂരം ഒരുദിനമായി കുറഞ്ഞതോടെ സ്ഥാനാർഥികളും പ്രവർത്തകരും ആകാംക്ഷയിലാണ്. കടുത്ത മത്സരം നടന്ന വാർഡുകളിലെ സ്ഥാനാർഥികൾക്കാണ് ഏറെ നെഞ്ചിടിപ്പ്. അതേസമയം, മുന്നണി നേതാക്കളെല്ലാം ആത്മവിശ്വാസത്തിലാണ്. ജില്ല പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുേമ്പാൾ ജോസ് വിഭാഗം ഒപ്പം ചേർന്നതോടെ ജില്ല പഞ്ചായത്ത് പിടിച്ചെടുക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. 14 മുതൽ 16 സീറ്റുവരെ ലഭിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിൻെറ കണക്കുകൂട്ടൽ. 15-18 സീറ്റ് ലഭിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു. ജില്ല പഞ്ചായത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന് എൻ.ഡി.എ നേതാക്കൾ പറയുന്നു. ഒരുസീറ്റിൽ വിജയം ഉറപ്പാണെന്ന് ജനപക്ഷം പറയുന്നു. പൂഞ്ഞാറിൽ മൂന്ന് മുന്നണിക്കുമെതിരെ കനത്ത മത്സരമാണ് ജനപക്ഷം നടത്തിയത്. കഴിഞ്ഞതവണ 14 സീറ്റ് നേടി യു.ഡി.എഫായിരുന്നു ഭരണത്തിലെത്തിയത്. എട്ടുസീറ്റ് കോൺഗ്രസും ആറ് സീറ്റ് കേരള കോൺഗ്രസിനുമായിരുന്നു. കേരള കോൺഗ്രസ് പിളർന്നതോടെ ഇതിൽ നാലുപേർ ജോസിനൊപ്പവും രണ്ടുപേർ ജോസഫിനൊപ്പവുമായിരുന്നു നിലയുറപ്പിച്ചത്. എട്ടുസീറ്റായിരുന്നു എൽ.ഡി.എഫ് നേടിയത്. ഇതിൽ ആറ് സീറ്റ് സി.പി.എമ്മിനും ഒന്നു വീതം സി.പി.ഐക്കും ജനപക്ഷത്തിനുമായിരുന്നു. നഗരസഭകളിലും ഇടത്-വലത് മുന്നണികൾ മുൻതൂക്കം അവകാശപ്പെടുന്നു. മുൻ തദ്ദേശ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമാണ് ജില്ലയിലെ ഇത്തവണെത്ത സാഹചര്യമെന്നതിനാൽ മുന്നണികളുടെ പ്രവചനങ്ങൾക്കൊപ്പം വേണ്ടത്ര ബലമില്ല. ജോസ് വിഭാഗം ഇടേത്തക്ക് മാറിയശേഷമുള്ള ആദ്യതെരഞ്ഞെടുപ്പായതിനാൽ മുന്നണികളെല്ലാം ആശങ്കയിലുമാണ്. പ്രചാരണ ചിത്രത്തിൽ ജില്ല പഞ്ചായത്തിലടക്കം ഒപ്പത്തിനൊപ്പമായിരുന്നു പോര്. പാലാ നഗരസഭയിലടക്കം കടുത്ത മത്സരമാണ്. ജോസ് കെ. മാണിക്കൊപ്പം യുഡി.എഫ് അനുഭാവവോട്ടുകളും എൽ.ഡി.എഫിലേക്ക് എത്തിയാൽ ഇവർ പുതുചരിത്രമെഴുതും. ഇല്ലെങ്കിൽ യു.ഡി.എഫ് മേധാവിത്വം തുടരും. പുതുസാഹചര്യമായതിനാൽ പ്രവചനാതീതമെന്ന വാക്കിലൊതുക്കുയാണ് പല മുതിർന്ന നേതാക്കളും. ജോസ് വിഭാഗത്തിൻെറ വരവ് പൂർണമായി ഒരുവിഭാഗം പ്രവർത്തകർക്ക് ദഹിച്ചിട്ടില്ലെന്നത് എൽ.ഡി.എഫിന് നേരിയ ആശങ്കയാണ്. അതേസമയം, ഒന്നിലധികം സ്ഥലങ്ങളിൽ പഞ്ചായത്ത് ഭരണത്തിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story